കൂപ്പൺ അടിച്ചു വിറ്റു കടമെല്ലാം തീർത്തു. പക്ഷേ നറക്കെടുപ്പ് നടത്താൻ ലോട്ടറിവകുപ്പ്അനുമതി നിക്ഷേധിച്ചു. ഇപ്പോൾ അറസ്റ്റിലും .

കണ്ണൂർ: 3300 സ്ക്വയർ ഫീറ്റ് വിസ്തീർണ മുള്ള ഇരുനില വീടും 26 സെന്റ്റ് ഭൂമിയും ഒന്നാം സമ്മാനമായും യൂസ്‌ഡ്‌ഥാർ കാ ർ, മാരുതി സെലേറിയോ കാർ, ബെന്നി തോമസ് പുതിയ എൻഫീൽഡ് ബുള്ളറ്റ് എന്നിവമറ്റ് സമ്മാനങ്ങളായും പ്രഖ്യാപിച്ചാണ് കൂപ്പൺ തയ്യാറാക്കിയത്.ഒൻപതുമാസംവരെഒന്നും ചെയ്തില്ല. ഇപ്പോൾ ഇങ്ങനെയൊരു നീക്കം നടക്കുന്നതിൽ ദുരൂഹത എന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.

ക്യാൻസർ ബാധിച്ചഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടത്താനും കടബാദ്ധ്യതയിൽനിന്ന് കരകയറാനും വീടും സ്ഥലവും സമ്മാനമാക്കി കൂപ്പൺ അച്ച ടിച്ചു വിറ്റ പ്രവാസി കേളകം അടയ്ക്കാത്തോട് കാട്ടുപാലം ബെന്നി തോമസ്(67) അറസ്റ്റിൽ. ലോട്ടറി വകുപ്പ്നൽകിയ പരാതിയെ തുടർന്നാണിത്. ഡിസംബർ 20നായി രുന്നു വീടിന് സമീപത്തെ ഓഡിറ്റോറിയത്തിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ, തലേദിവസം ബെന്നിയെ പോലീസ് അറസ്റ്റ് ചെയ്തു..

1500 രൂപ നിരക്കിൽ 9000കൂപ്പണുകൾ ഇതിനകം വിറ്റുപോയിട്ടുണ്ടെന്നാണ് ‌വിവരം. പതിനായിരം കൂപ്പണുകളാണ് ആകെ അച്ചടിച്ചത്. ബാക്കിയുള്ള കൂപ്പണുകൾ കേളകം പൊലീസ് പിടിച്ചെടുത്തു. വീട് സീൽ ചെയ്തു. കൂപ്പൺ വിറ്റ പണം കൊണ്ട് അടിയന്തര മായി തീർക്കേണ്ട ബാദ്ധ്യതകൾതീർത്തതായിബെന്നിപൊലി സി മൊഴി നൽകി. കടം തീർ ത്ത് ചെറിയൊരു വീട് വാങ്ങി താമസം മാറാനായിരുന്നു പദ്ധതിയിട്ടതെന്നും മൊഴി നൽകി. അതേസമയം, കൂപ്പൺ വാങ്ങിയവർപരാതിയുമായി രംഗത്തെത്തി. ഗൾഫിൽ ബിസിനസ്സ് സ്ഥാപനം തുടങ്ങുന്നതിനും നാട്ടിലെ കൃഷിക്കുമായി എടുത്ത 55 ലക്ഷം വായ്പ യുടെ തിരിച്ചടവ് കൊവിഡ്കാല ത്ത് മുടങ്ങിയതോടെയാണ് ബെന്നി പ്രതിസന്ധിയിലായത്. കട അടച്ചുപൂട്ടിയതിന് പിന്നാലെ ഭാര്യയുടെ കാൻസർ ചികിത്സാചെലവ് കൂടിയായതോടെ 85 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടായി. തു ടർന്നാണ് സമ്മാനക്കൂപ്പണുമായി ഇറങ്ങിയത്. സൗദിയിലെ റിയാ ദിൽ 35 വർഷത്തോളം ബെന്നി ജോലി ചെയ്തിരുന്നു.ബെന്നിക്ക് ഇതു ചെയ്യാൻ 9 മാസം വരെ സമയം അനുവദിച്ചു. ഇപ്പോൾ പരാതിയുടെ പേരിൽ അറസ്റ്റുo. ഒൻപതു മാസം മുന്നേ പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും വാർത്ത വരുകയും. കൂപ്പണുകൾ വിറ്റുപോവുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.