സർണ്ണ കൊള്ളയിൽ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘംകേസിൻ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി.

തിരുവനന്തപുരം:സർണ്ണ കൊള്ളയിൽ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം
കേസിൻ ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി.കവർച്ച ,വിശ്വാസവഞ്ചന, ഗുഢാലോചന അഴിമതി നിരോധനനിയമത്തിലെ വകുപ്പും ഉൾപ്പെടുത്തിക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 2 കേസുകൾ രജിസ്റ്റർ ചെയ്തു.ഒമ്പത് ദേവസ്വം ജീവനക്കാരും പ്രതികൾ.മുരാരി ബാബു ,സുനിൽകുമാർ, ഡി സുധീഷ് കുമാർ, ശ്രീകുമാർ,ആർ ജയശ്രീ,കെ എസ് ബൈജു, ആർ സി രാധാകൃഷ്ണൻ, രാധാകൃഷ്ണൻ,രാജേന്ദ്രപ്രസാദ് രാജേന്ദ്രൻ നായർഎന്നിവരാണ് പ്രതികൾ.

ശബരിമല ശ്രീകോവിലിലെ വാതില്‍ പാളികള്‍ മൂടുന്ന സ്വര്‍ണം പൂശിയ ചെമ്പ് പ്ലേറ്റുകള്‍ക്ക് സ്വര്‍ണം പൂശേണ്ടതുണ്ട്. കൂടാതെ ചെമ്പ് പാളികള്‍ മുമ്പ് സ്വര്‍ണം പൊതിഞ്ഞിരുന്നതായി പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. വാതില്‍ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. 2019 മാര്‍ച്ച് 6 ന് ദേവസ്വം കമ്മീഷണര്‍ തന്റെ കത്തില്‍ ചെമ്പ് പാളികള്‍ പോറ്റിക്ക് കൈമാറാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ ‘സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ് തകിടുകള്‍’ എന്ന് വിശേഷിപ്പിച്ചതിന് വിരുദ്ധമായി, ‘ചെമ്പ് തകിടുകള്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തല്‍ഫലമായി, ബോര്‍ഡ് തീരുമാനത്തിലും വാതില്‍ പാളികള്‍ ‘ചെമ്പ് പാളികള്‍’ എന്ന് പരാമര്‍ശിക്കപ്പെട്ടു’- ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ഈ പൊരുത്തക്കേട് ഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ, ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ പ്രകടമാണ്. എല്ലാ വശങ്ങളിലും സമഗ്രമായ അന്വേഷണം ആവശ്യമാണ്. ബോര്‍ഡിന്റെ തീരുമാനമനുസരിച്ച്, ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

2019 മെയ് 18 ലെ മഹസറില്‍ കണ്ഠരര് രാജീവരര്, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്ക് പുറമേ വാച്ചർ എസ് ജയകുമാർ, ഗാർഡ് പി ജെ രജീഷ്, അസിസ്റ്റൻ്റ് എൻജിനീയർ സുനിൽകുമാർ കെ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബു, എച്ച് എ ആർ ശങ്കരനാരായണൻ, തട്ടാന്‍ വി എം കുമാർ, എൽഡിസി ആർ ബിജുമോൻ, എഇഒ ഡി ജയകുമാർ എന്നിവരും ഒപ്പിട്ടിട്ടുണ്ട്.തന്ത്രി, മേല്‍ശാന്തി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വക്കേറ്റ് ടി ആസഫ് അലി പറഞ്ഞു. അനാവശ്യ നേട്ടമുണ്ടാക്കാനുള്ള വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ അവര്‍ പാളികളുടെ വിവരണത്തില്‍ മാറ്റം വരുത്തിയെന്നും ആസഫ് അലി ആരോപിച്ചു. മോഷണം, ക്രിമിനല്‍ വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കുമേല്‍ ചുമത്തപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.