ശബരിമലയിലെ സ്വർണമോഷണ കേസിൽ എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്തുള്ളത് 2019 ലെ ദേവസ്വം ബോരഡ് അംഗങ്ങളും.

തിരുവനന്തപുരം:ശബരിമലയിലെ സ്വർണമോഷണ കേസിൽ അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്തുള്ളത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളാണ്. എന്നാൽ ആരുടെയും പേര് എഫ്.ഐ.ആറിൽ പരാമർശിക്കുന്നില്ല.സിപിഎം നേതാവ് എ.പദ്മകുമാർ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. 2019ൽ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വർണ പാളികൾ ഇളക്കി എടുത്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ബോർഡിന് നഷ്ടമുണ്ടാക്കാനായി പ്രതികൾ ഗൂഡാലോചന നടത്തി. എ.പദ്മകുമാർ പ്രസിഡന്റായ ബോർഡിൽ ശങ്കർ ദാസ് കെ രാഘവൻ എന്നിവരായിരുന്നു അംഗങ്ങൾനേരത്തെ, സ്വർണപാളി മോഷണം പോയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പേർ പ്രതികളാണ്. ഉദ്യോഗസ്ഥ വീഴ്ച മാത്രമെന്നു കരുതിയ ഇടത്താണ് ബോർഡും ഇപ്പോൾ പ്രതിക്കൂട്ടിൽ എത്തപ്പെട്ടത്. ഇവരെയും ചോദ്യം ചെയ്യേണ്ടി വരും. സർക്കാർ ഈ കാര്യത്തിൽ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട് തെറ്റ് ആരുടെ ഭാഗത്ത് ഉണ്ടായാലും ആരും രക്ഷപ്പെടാൻ സർക്കാർ അനുവദിക്കില്ല. ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും ഈ കാര്യങ്ങൾ ആവർത്തിച്ചു കഴിഞ്ഞു. വരാൻ പോകുന്ന ആഴ്ചകൾ നിർണ്ണായകമാണ്. ആരൊക്കെ കുരുക്കായി മാറും എന്നത് വലിയ ചോദ്യചിഹ്നമായി തുടരുന്നു.