ആലപ്പുഴ റെയിൽവേസ്റ്റേഷനിലെ ട്രാക്കിൽമനുഷ്യന്‍റെ കാൽ കണ്ടെത്തി. കാൽമുട്ടിന് താഴേക്കുള്ള ഭാഗമാണ് വേർപെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹാവിഷ്ടത്തിന് മൂന്ന് ദിവസത്തെ പഴക്കംആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ 9.15നാണ് സംഭവം. എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് എത്തിയ മെമുട്രെയിൻ ട്രാക്കിൽനിന്ന് യാർഡിലേക്ക് മാറ്റിയപ്പോഴാണ് രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ മുട്ടിന് താഴെയുള്ള ഭാഗം ശുചീകരണത്തൊഴിലാളികൾ കണ്ടെത്തിയത്. ട്രെയിനിന് മുന്നിൽ ആരെങ്കിലും ചാടി ആത്മഹത്യ ചെയ്താണോയെന്ന സംശമുണ്ട്. ട്രെയിനിൽ കുടുങ്ങിയശേഷം ആലപ്പുഴയിലെത്തിയപ്പോൾ വീണതെന്നാണ് റെയിൽവേ പൊലീസിന്‍റെ പ്രാഥമിക നിഗമനം.റെയിൽവേ പൊലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹാവിഷ്ടം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവിധ സ്റ്റേഷനുകളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി.
