തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ആരൊക്കെയാണ് സ്ഥാനാർത്ഥികളായി മത്സരിക്കാൻ യോഗ്യർ, അയോഗ്യർ തുടങ്ങിയ കാര്യങ്ങളെല്ലാം നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിലവിലുള്ള നിയമവും അതുമായി ബന്ധപ്പെട്ട വിവിധ കോടതി വിധികളും ഇത് സംബന്ധമായി നിലവിലു ണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് മത്സരിക്കുന്ന ഒരാൾക്ക് ആസ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കണം; നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തിയതിയിൽ 21 വയസ് പൂർത്തിയാ യിരിക്കുകയും വേണം. ഒരു വാർഡിലെ സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നയാൾ ആ വാർഡിലെ തന്നെ സമ്മതിദായക പട്ടികയിൽ പേരുള്ള ആളായിരി ക്കണം. സംവരണ സീറ്റിൽ മത്സരിക്കുന്നയാൾ ആ സംവരണ വിഭാഗത്തിൽപ്പെട്ട ആളായിരിക്കണം. പട്ടികജാതി, പട്ടിക വർഗ സംവരണ വാർഡുകളിൽ മത്സരി ക്കുന്നവർ അധികാരപ്പെടുത്തിയവർ നൽകുന്ന കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാ ജരാക്കണം
സംസ്ഥാന സർക്കാരിൻ്റേയോ കേന്ദ്ര സർക്കാരിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ അവ നിയന്ത്രിക്കു ന്ന കോർപറേഷനുകളിലേയോ എല്ലാ വി ഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും ത ദ്ദേശ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയാ കുന്നതിന് അയോഗ്യരാണ്. അവർക്ക് മ ത്സരിക്കാൻ കഴിയില്ല. മുകളിൽ പറഞ്ഞ ‘എല്ലാ വിഭാഗം ജീവനക്കാരും’ എന്ന് പറ ഞ്ഞതിൽ താൽക്കാലിക ജീവനക്കാരും കരാർ ജീവനക്കാരും താൽക്കാലിക- ദി വസവേതന ജീവനക്കാരും ഉൾപ്പെടും മ ന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും ത ദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും 51 ശത മാനത്തിൽ കുറയാതെ ഓഹരിയുള്ള ക മ്പനികളിലും സഹകരണ സംഘങ്ങളി ലുമുള്ള ജീവനക്കാർക്കും അയോഗ്യത യുണ്ട്. അവർക്കും മത്സരിക്കാൻ കഴിയി ല്ല. സംസ്ഥാനത്തെ ഏതെങ്കിലും ബോർ ഡിലോ, സർവകലാശാലയിലോ ഉള്ള ഉ ദ്യോഗസ്ഥർക്കും ജീവനക്കാർക്കും സ്ഥാനാർത്ഥിയാകുന്നതിന് അയോഗ്യതയുണ്ട്. പാർട്ട്‌ടൈം ജീവനക്കാരും ഓണറേറി യം കൈപ്പറ്റുന്ന ജീവനക്കാരും എല്ലാം ഇ തിൽ ഉൾപ്പെടും.
അങ്കണവാടി ജീവനക്കാർക്കും ബാലവാടിജീവനക്കാർക്കും ആശാവർക്കർമാർക്കും തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാം. അവർക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി തി മഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അ യോഗ്യത ഉണ്ടായിരിക്കില്ല. എന്നാൽ സാ ക്ഷരതാ പ്രേരക്‌മാർക്ക് പഞ്ചായത്തുക ളിൽ മാത്രമേ മത്സരിക്കാൻ യോഗ്യതയു ള്ളൂ. ഗവൺമെന്ററിന് 51 ശതമാനം ഓഹരി യില്ലാത്ത പ്രാഥമിക സർവീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരി ക്കുന്നതിന് അയോഗ്യതയില്ല. കെ.എ സ്.ആർ.ടി.സിയിലെ ജീവനക്കാർക്കും എം -പാനൽ കണ്ടക്ട്ടർമാർക്കും മത്സരിക്കു വാൻ അയോഗ്യതയുണ്ട്. ഇലക്ട്രിസിറ്റി ബോർഡ്, എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചി ലൂടെ 179 ദിവസത്തേക്കു നിയമിക്കപ്പെടു ന്ന താൽകാലിക ജീവനക്കാർക്കും അയോ ഗ്യതയുണ്ട്. കുടുംബശ്രീ സി.ഡി.എസ് ചെ യർപേഴ്സൺമാർ ജീവനക്കാരല്ലാത്തതി നാൽ മത്സരിക്കുന്നതിന് അയോഗ്യത ഉ ണ്ടായിരിക്കില്ല. എന്നാൽ തദ്ദേശ സ്ഥാപ നങ്ങളിലെ സി.ഡി.എസ് അക്കൗണ്ടന്റു മാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതി ന് അയോഗ്യത ഉണ്ടായിരിക്കും. സർക്കാ രുമായോ തദ്ദേശ സ്ഥാപനവുമായോ നി ലവിലുള്ള കരാറിൽ ഏർപ്പെട്ടിട്ടുള്ള ഒരാൾ മത്സരിക്കാൻ അയോഗ്യനാണ്. എന്നാൽ മുമ്പ് ഏതെങ്കിലും കരാറിലോ പണിയി ലോ അവകാശമുണ്ടായിരുന്നു എന്ന കാ മണത്താൽ അയോഗ്യത ഉണ്ടായിരിക്കു ന്നതല്ല. സമൂഹത്തിന്റെ ഒരു പ്രതിനിധി എ ന്ന നിലയിൽ സമൂഹത്തിൻ്റെ നന്മക്കുവേ ണ്ടി പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും പണിഏറ്റെടുക്കുന്നവർക്ക് അയോഗ്യതയില്ല. തദ്ദേശ സ്ഥാപനത്തിൻ്റെ ഒരു കെട്ടിടമോ കടമുറിയോ വ്യാപാര ആവശ്യത്തിനു വാടക വ്യവസ്ഥയിലോ പാട്ട വ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അതും നിയമമ നുസരിച്ച് അയോഗ്യതയല്ല. സർക്കാരിലേക്കോ തദ്ദേശ സ്ഥാപനങ്ങളിലേക്കോ ഏതെങ്കിലും കുടിശികയുള്ളവർ അയോഗ്യരാണ്. ബാങ്കുകൾക്കോ സർവീസ് സഹകരണ സംഘങ്ങൾക്കോ നൽകാനുള്ള കുടിശിക സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശികയായി കരുതാൻ കഴിയില്ല എന്നാണ് നിയമം പറ യുന്നത്. ബാങ്കുകൾ, കെ.എഫ്.സി.കെ.എ സ്.എഫ്.ഇ മുതലായ സ്ഥാപനങ്ങൾക്ക്നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസ ത്തിലെ സ്ഥിതിയാണ് യോഗ്യത ക്കും അയോഗ്യതക്കും കണക്കാ ക്കുക. ഏതെങ്കിലും കേസുക ളിൽ പ്രതിയായതുകൊണ്ട് മാ ത്രം ഒരാൾ തിരഞ്ഞെടുപ്പിൽ മ ത്സരിക്കാൻ അയോഗ്യനല്ല.
കൊടുക്കുവാനുള്ള കുടിശിക തുക റവന്യൂറിക്കവറിവഴിയാണ് നടത്തുന്നതെങ്കിൽ കൂടിയും അത് കുടിശികയായി പരി ഗണിക്കുന്നതല്ല. സർക്കാരിനോ ഏതെങ്കി ലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശിക ഗഡുക്കളാക്കി യിട്ടുണ്ടെങ്കിൽ അതിൽ പറയുന്ന ഗഡു ക്കൾ മുടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ കു ടിശികക്കാരനായി കണക്കാക്കി മത്സരി ക്കാൻ അയോഗ്യത ഉണ്ടാകുകയുള്ളൂ.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ എ ട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെ ങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ അ ല്ലെങ്കിൽ സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട ഒ രു കുറ്റത്തിന് മൂന്നു മാസത്തിൽ കുറയാ തെയുള്ള ഒരു കാലത്തേക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ഒരാൾക്ക് മ ത്സരിക്കാൻ അയോഗ്യനാണ്. ശിക്ഷിക്ക പ്പെട്ടാൽ ജയിൽ മോചിതനായ ശേഷം ആ റു കൊല്ലം വരെ അയോഗ്യതയുണ്ടായിരി ക്കും. ശിക്ഷ നടപ്പിലാക്കുന്നത് അപ്പിൽ കോടതി സ്റ്റേ നൽകിയിട്ടുണ്ടെങ്കിലും കു റ്റസ്ഥാപനം സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത തുടരും.
നാമനിർദ്ദേശ പത്രിക സൂക്ഷ്‌മപരിശോധ ന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതക്കും അയോഗ്യതക്കും കണ ക്കാക്കുക. ഏതെങ്കിലും കേസുകളിൽ പ്ര തീയായതുകൊണ്ട് മാത്രം ഒരാൾക്ക് തിര ഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു അയോ ഗ്യതയില്ല. എന്നാൽ അഴിമതിക്കോ കൂറി ല്ലായ്മക്കോ ഉദ്യോഗത്തിൽ നിന്നും പിരി ച്ചുവിടപ്പെട്ട ഉദ്യോഗസ്ഥർക്ക് പിരിച്ചുവി ടപ്പെട്ട തീയതി മുതൽ അഞ്ച് വർഷത്തേ ക്ക് അയോഗ്യത ഉണ്ടായിരിക്കും. കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കുറു മാറ്റ നിരോധനം) നിയമത്തിലെ വ്യവസ്ഥ പ്രകാരം അയോഗ്യനാക്കപ്പെടുകയും അ യോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറ്വർഷം കഴിയാതിരിക്കുകയും ചെയ്യുന്ന സംഗതിയിൽ അയാൾ മത്സരിക്കാൻ അ യോഗ്യനാണ്. എന്നാൽ അത് സംബന്ധി ച്ച് ഹൈക്കോടതിയിൽ സ്റ്റേ ഉത്തരവുണ്ട ന്ന കാരണത്താൽ അയോഗ്യതയിൽ നി ന്നും അയാൾ ഒഴിവാകുന്നില്ല. സ്റ്റേ ഉത്തര വി പരിശോധിച്ച് വരണാധികാരി തീരുമാ നമെടുക്കും. സർക്കാരുമായുള്ള ഏതെങ്കി ലും കരാറിലോ ലേലത്തിനോ വീഴ്‌ച വരു ത്തുന്നതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിട്ടുണ്ടെങ്കിൽ അയോഗ്യനാ കും. തദ്ദേശ സ്ഥാപനത്തിൻ്റെ ധനമോ റ്റു വസ്‌തുക്കളോ നഷ്ടപ്പെടുത്തുകയോ, പാഴാക്കുകയോ, ദുർവിനിയോഗം ചെയ്യു കുയോ ചെയ്‌തിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു വേണ്ടിയുള്ള ഓം ബുഡ്‌സ്‌മാൻ കണ്ടെത്തിയിട്ടുള്ള ആളും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനാണ്.
ബധിര, മുകനായ ആളും മത്സരിക്കാൻ അയോഗ്യനാണ്. അഭിഭാഷകനായി പ്രാക്ടി സ് ചെയ്യുന്നതിൽ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയാളും അയോഗ്യനാണ്. സർക്കാർ അഭിഭാഷകർക്ക് കൂടാതെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുവേ ണ്ടി പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിൽ ഏർപെട്ടിരിക്കുന്ന ആ ളും സ്ഥാനാർത്ഥിയാകാൻ അയോഗ്യരാ ണ്. അതുപോലെ തദ്ദേശ തിരഞ്ഞെടു പ്പിൽ മത്സരിച്ചതിനുശേഷം തിരഞ്ഞെടു പ്പു ചെലവുകണക്കു സമർപ്പിച്ചിട്ടില്ലാത്ത വർക്ക് കമ്മിഷന് അയോഗ്യനാക്കുന്ന തീ യതി മുതൽ അഞ്ച് വർഷക്കാലം മത്സരി ക്കാനാവില്ല. ഗ്രാമസഭയുടേയോ വാർഡ് സ ഭയുടേയോ യോഗം വിളിച്ച് കൂട്ടുന്നതിനു വീഴ്ച വരുത്തുകയോ അല്ലെങ്കിൽ അംഗ മായി തുടരവേ തദ്ദേശ സ്ഥാപനത്തിൻ യോ അതിന്റെ സ്റ്റാൻ്റിങ് കമ്മിറ്റികളുടേ യോ യോഗങ്ങളിൽ ഹാജരാകാതിരിക്കു കയോ ചെയ്തതിലുണ്ടായിട്ടുള്ള അയോഗ്യത പ്രസ്‌തുതകമ്മിറ്റിയുടെ കാലാവധി വരെ മാത്രമേ ഉണ്ടായിരിക്കൂ, അവർക്ക് ഈ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാവുന്നതാണ്. ഒരാൾക്ക് തദ്ദേശ സ്ഥാപനത്തിന്റെ ഒരു വാർഡിലേക്ക് മാത്രമേരിക്കുവാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ വാർഡിലേക്ക് മത്സരിച്ചാൽ അയാളുടെ എല്ലാ നാമനിർദ്ദേശ പത്രികകളും നിരസിക്കും. സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് ബന്ധപ്പെട്ട വരണാധികാരിമാർക്ക് അർദ്ധ നീതിന്യാ യ സ്വഭാവമുള്ള നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ട്.
