കോഴിക്കോട് : അഗ്നിബാധ തുടരുന്ന ചരക്ക് കപ്പലിൽ ഉള്ളത് അതീവ അപകടകരമായ 140 കണ്ടെയിനറുകൾ. ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന രാസവസ്തുക്കളും, കീടനാശിനികളും അടക്കമാണ് കണ്ടെയിനറുകളിൽ ഉള്ളത്. കസ്റ്റംസിന് ലഭിച്ച കപ്പലിന്റെ കാർഗോ മാനിഫെസ്റ്റിൽ നിന്നുമാണ് കപ്പലിനുള്ളിൽ എന്ത് എന്ന വിവരം പുറത്ത് വന്നത്. വിവരങ്ങളുടെ വിശദാംശങ്ങൾ ഇങ്ങനെ.
തീ ആളിപ്പടരുന്ന ചരക്ക് കപ്പലിൽ എന്തൊക്കെ വസ്തുക്കളാണ് ഉള്ളത് എന്നതിന്റെ വിവരങ്ങളാണ് കാർഗോ മാനിഫെസ്റ്റിൽ നിന്ന് കസ്റ്റംസിന് ലഭിച്ചത്.140 കണ്ടെയിനറുകൾക്കുള്ളിൽ അതീവ ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസ വസ്തുക്കളും, കീടനാശിനികളും ഉണ്ട് എന്നാണ് കണ്ടെത്തൽ.20 കണ്ടെയിനറുകളിൽ 1.83 ലക്ഷം കിലോ ബൈപൈറി ഡിലിയം കീടനാശിനിയാണ് ഉള്ളത്,.മറ്റൊരു കണ്ടെയിനറിൽ 27,786 കിലോ ഗ്രാം ഈതൈൽ ക്ലോറോ ഫോർമേറ്റും സംഭരിച്ചിട്ടുണ്ട്. ഡൈ മീതൈൽ സൾഫേറ്റ്, ഹെക്സാ മെത്തലിൻ ഡൈ സോ സയനേറ്റ് എന്നിവയും കത്തുന്ന കപ്പലിനുള്ളിൽ ഉള്ള രാസ വസ്തുക്കളാണ്.
ബത്തേരി: ഇസ്രായേലിലെ ജെറുസലേമിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഭർത്താവിന്റെ വേർപാടിൽ നീതി തേടിയുള്ള പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ച് കോളിയാടി സ്വദേശിനി രേഷ്മ യാത്രയായി 34 വയസ്സായിരുന്നു പ്രായം.…
ന്യൂദില്ലി: ഇന്ത്യയിൽ വന്ന് വാർത്താ സമ്മേളനം വിളിച്ച അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രി അമീർഖാൻ മുക്താഖ്വി ദില്ലിയിൽ എംബസിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത്.പല മാധ്യമങ്ങളും…
ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സ്ഫോടനം. വടക്കൻ ജക്കാർത്തയിലെ കെലാപ ഗാഡിംഗ് പ്രദേശത്തെ നാവികസേനയുടെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുള്ളിൽ ഉച്ചയ്ക്ക് 12.30 ഓടെയാണ്…