അഞ്ചാലുംമൂട്: ജീവിതം അവസാനിപ്പിക്കാൻ ഏക മകളുടെ ജന്മദിനം വരെ കാത്തിരുന്നു. ഏക മകൾ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.തൃക്കരുവഞാറക്കൽ വാർഡിൽ കുറ്റിക്കാട്ട് വിളയിൽ പരേതനായ അസനാരു കുഞ്ഞു മകൻ ശിഹാബുദ്ദീ(56)നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏക മകൾ ഫാത്തിമ മൂന്നു വർഷങ്ങൾക്ക് മുൻപ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിൻ്റെ ഓർമ്മ ദിവസത്തിലാണ് ശിഹാബുദ്ദീന്റെ മരണവും .പ്രാദേശിക ക്ലബ് ആയ “സൗഹൃദ” ക്ലബ്ബിന്റെഭാരവാഹിയായിരുന്നു. ഭാരവാഹികൾക്കാണ് ആദ്യംവാട്ട്സാപ്പ് ഗ്രൂപ്പിൽ വോയ്സ് മെസേജ് അയച്ചത്. ഇത് കാണാനും കേൾക്കാനും കഴിഞ്ഞ അംഗങ്ങൾ വീട്ടിലെത്തിയപ്പോഴെക്കും മരണം കഴിഞ്ഞിരുന്നു.മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവസാന സന്ദേശത്തിൽ, തന്റെ മൃതദേഹം അവസാനമായി സൗഹൃദം ക്ലബ്ബിന്റെ കട്ടിലിൽ കിടത്തണമെന്നും ശിഹാബുദ്ദീൻ അഭ്യർത്ഥിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. സംഭവത്തിൽഅഞ്ചാലുംമൂട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.ഭാര്യ: മറിയം ബീവി.
