വയനാട് ഉരുൾപൊട്ടലിൽ ദുരിത അനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ സാമൂഹ്യ മാധ്യമം പോസ്റ്റിനെതിരെ പ്രചരണം നടത്തിയതിന് കേസെടുത്ത് പോലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പോസ്റ്റ് പ്രചരിച്ചതിനാണ് വയനാട് സൈബർ ക്രൈം പോലീസ് കേസ്. സാമൂഹമാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്. ഭാരതീയ ന്യായസംഹിതയിലെ 192,45 വകുപ്പുകൾ ദുരന്ത നിവാരണ നിയമത്തിലെ 51ാം വകുപ്പ് എന്നിവ ചേർത്താണ് കേസ്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിൽ ആയിരുന്നു പോസ്റ്റ്. തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ എഡിറ്റ് ചെയ്യുകയും നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ സൈബർ പോലീസിന്റെ നിരീക്ഷണത്തിലാണ്. എപ്പോഴും എന്തും സംഭവിക്കാം. ഒരു വലിയ പ്രതിസന്ധി ഉണ്ടാകുമ്പോൾ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷകരമാകും.
Related News
അനധികൃത ലോട്ടറി വില്‍പ്പന : അംഗീകൃത ഭാഗ്യക്കുറി ഏജന്‍സി സസ്പെന്‍ഡ് ചെയ്തു.
പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ എച്ച്-3714 നമ്പരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജന്‍സി സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടര്‍ എസ്.എബ്രഹാം…
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അക്രമം കാട്ടിയ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കണം.
കായംകുളം..യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അക്രമം കാട്ടിയ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പ്രസ്താവിച്ചു കായംകുളത്തെ ദേശീയപാതയിൽ…
“ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം”
തിരുവനന്തപുരം:തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
