ലഖ്നൗ: ഉത്തരപ്രദേശിലെ ഹാഥ്റസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും വലിയ ദുരന്തമാണ് ഉണ്ടായത്. നൂറിൽ കൂടുതൽ മരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അഭിഷേക് കുമാർ വാർത്ത ലേഖകരോട് പറഞ്ഞു.മരിച്ചവരിൽ അധികവും സ്ത്രീകളാണ്. കനത്ത ചൂടാണ് പരിപാടി നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. മത പ്രഭാഷകനായ ഭോലെ ബാബയുടെ പ്രഭാഷണത്തിന് വന്നെത്തിയവർക്കാണ് അപകടം ഉണ്ടായത്. ചൊവ്വാഴിച്ച ഉച്ചതിരിഞ്ഞ് ഇറ്റാ- ഹാഥ്റസ് ജില്ലകളുടെ അതിർത്തി പ്രദേശത്ത് പരിപാടി നടത്തുന്നതിന് അനുമതി നൽകിയിരുന്നു. പ്രഭാഷകൻ്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞത് തിരക്കുണ്ടായി. ശ്വാസം കിട്ടാതെയും, ചവിട്ടേറ്റുമാണ് മരണകാരണം. സംഭവം സംബന്ധിച്ച് അന്വേഷണം പ്രഖ്യപിച്ച് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി മരിച്ചവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രഖ്യാപിച്ചു.
Related News

യു .എൻ പൊതുസഭയുടെ വാർഷികത്തിലും, ബ്രിക്സ് ഉച്ചകോടിയിലുംപ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല. അമേരിക്കയിലേക്ക് പോകുന്നില്ല.
ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മോദി യുഎസ് സന്ദര്‍ശനം ഒഴിവാക്കുo. യുന്‍ പ്രതിനിധി സഭ വാര്‍ഷിക…
വയനാട് ഉരുള്‍പൊട്ടല്‍ – പുനരധിവാസത്തിന് സ്പെഷ്യല്‍ ഓഫീസും തസ്തികകളും അനുവദിക്കുക -കെ.ആര്.ഡി.എസ്.എ
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ വെള്ളരിമല വില്ലേജില്‍ പുഞ്ചിരിമട്ടം എന്ന സ്ഥലത്ത് 2024 ജൂലൈ 30 ന് പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് മുന്നൂറിലധികം…
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ, ജൂലൈ 1 ഇന്ന്അവകാശ ദിനം .
തിരുവനന്തപുരം: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ അവകാശ ദിനാചരണം സംഘടിപ്പിക്കും. ക്ഷാമശ്വാസ പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുമെന്ന…