ലഖ്നൗ: ഉത്തരപ്രദേശിലെ ഹാഥ്റസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും വലിയ ദുരന്തമാണ് ഉണ്ടായത്. നൂറിൽ കൂടുതൽ മരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അഭിഷേക് കുമാർ വാർത്ത ലേഖകരോട് പറഞ്ഞു.മരിച്ചവരിൽ അധികവും സ്ത്രീകളാണ്. കനത്ത ചൂടാണ് പരിപാടി നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. മത പ്രഭാഷകനായ ഭോലെ ബാബയുടെ പ്രഭാഷണത്തിന് വന്നെത്തിയവർക്കാണ് അപകടം ഉണ്ടായത്. ചൊവ്വാഴിച്ച ഉച്ചതിരിഞ്ഞ് ഇറ്റാ- ഹാഥ്റസ് ജില്ലകളുടെ അതിർത്തി പ്രദേശത്ത് പരിപാടി നടത്തുന്നതിന് അനുമതി നൽകിയിരുന്നു. പ്രഭാഷകൻ്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞത് തിരക്കുണ്ടായി. ശ്വാസം കിട്ടാതെയും, ചവിട്ടേറ്റുമാണ് മരണകാരണം. സംഭവം സംബന്ധിച്ച് അന്വേഷണം പ്രഖ്യപിച്ച് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി മരിച്ചവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രഖ്യാപിച്ചു.
Related News
അഞ്ച് വയസ്സ്കാരിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ.
അഞ്ച് വയസ്സ്കാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ചെമ്മരുതി വില്ലേജിൽ അയിരൂർ നടയറ തെക്കതിൽ വീട്ടിൽ നിന്നും വടക്കേവിള വില്ലേജിൽ തട്ടാമല കടകംപുള്ളി വീട്ടിൽ വാടകയ്ക്ക്…
ഗുഡ്ബൈ റസ്ലിങ്ങ്, ഗുസ്തി ജയിച്ചു..ഞാന്‍ തോറ്റു വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്.
ഒളിംപിക്സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുകയാണെന്നും ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 50 കിലോ…
സിവില്‍ സര്‍വീസിന്റെ ശാക്തീകരണത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.-അഡ്വ.ജി.ആര്.അനില്‍.
തിരുവനന്തപുരം: സിവില്‍ സര്‍വീസിനെ ദുര്‍ബലമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് രാജ്യത്താകമാനം വ്യാപിക്കുമ്പോള്‍, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രമാണ് സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്തുന്ന നിലപാട് കൈക്കൊളളുന്നതെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി…
