ലഖ്നൗ: ഉത്തരപ്രദേശിലെ ഹാഥ്റസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും വലിയ ദുരന്തമാണ് ഉണ്ടായത്. നൂറിൽ കൂടുതൽ മരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അഭിഷേക് കുമാർ വാർത്ത ലേഖകരോട് പറഞ്ഞു.മരിച്ചവരിൽ അധികവും സ്ത്രീകളാണ്. കനത്ത ചൂടാണ് പരിപാടി നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. മത പ്രഭാഷകനായ ഭോലെ ബാബയുടെ പ്രഭാഷണത്തിന് വന്നെത്തിയവർക്കാണ് അപകടം ഉണ്ടായത്. ചൊവ്വാഴിച്ച ഉച്ചതിരിഞ്ഞ് ഇറ്റാ- ഹാഥ്റസ് ജില്ലകളുടെ അതിർത്തി പ്രദേശത്ത് പരിപാടി നടത്തുന്നതിന് അനുമതി നൽകിയിരുന്നു. പ്രഭാഷകൻ്റെ വാഹനം കടത്തിവിടാൻ ജനങ്ങളെ തടഞ്ഞത് തിരക്കുണ്ടായി. ശ്വാസം കിട്ടാതെയും, ചവിട്ടേറ്റുമാണ് മരണകാരണം. സംഭവം സംബന്ധിച്ച് അന്വേഷണം പ്രഖ്യപിച്ച് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി മരിച്ചവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രഖ്യാപിച്ചു.
Related News
കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍.
തേവലക്കര:മുന്‍വിരോധം നിമിത്തം കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പോലീസിന്റെ പിടിയിലായി. തേവലക്കര, പാലയ്ക്കല്‍, കാര്‍ത്തിക വീട്ടില്‍ സജീവന്…
പത്താമത് എ.സി ഷണ്മുഖദാസ് പുരസ്ക്കാരം ബിനോയ് വിശ്വത്തിന്.
കോഴിക്കോട്: പൊതുപ്രവര്‍ത്തന രംഗത്ത് മാന്യമായ ഇടപെടലുകളോടെ സജീവ സാന്നിധ്യമായി മാറാന്‍ കഴിഞ്ഞ ദീര്‍ഘകാലം എം.എല്‍.എയും മന്ത്രിയുമായിരുന്ന എ.സി.ഷണ്മുഖദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാതൃകാ പൊതുപ്രവര്‍ത്തകനുള്ള 2023-ലെ പുരസ്ക്കാരത്തിനു സി.പി.ഐ…
അഞ്ചുരൂപയ്ക്ക് പകരംപത്തുരൂപയ്ക്ക് ചായ വിറ്റു; 22,000 രൂപ പിഴ
കൊല്ലം: കൊല്ലം റയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ക്യാന്റീനില്‍ അഞ്ചുരൂപയ്ക്ക് പകരം പത്തുരൂപയ്ക്ക് ചായ വിറ്റ ലൈസന്‍സിക്ക് 22,000 രൂപ പിഴയിട്ടു. ലൈസന്‍സിക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. പ്രോസിക്യൂഷന്…
