നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. കൊല്ലം ജില്ലയില്‍, പേരൂര്‍, വയലില്‍ പുത്തന്‍വീട്ടില്‍ രാജേന്ദ്രന് മകന് പട്ടര് രാജീവ് എന്ന രാജീവ് (32) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2017 മുതല്‍ ഇതുവരെ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള പത്ത് ക്രിമിനല്‍ കേസുകളില്‍ ആണ് ഇയാള്‍ പ്രതിയായിട്ടുള്ളത്. കൊലപാതകശ്രമം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, കഠിനദേഹോപദ്രവം ഏല്‍പ്പിക്കല്‍, വ്യക്തികള്‍ക്ക് നേരെയുള്ള കൈയ്യേറ്റം, കവര്‍ച്ച എന്നീ ഗുരുതര കുറ്റകൃത്യങ്ങളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ദേവിദാസ് എന്‍ ഐ.എ.എസ്സ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. ഇയാളെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ഈ വര്‍ഷം കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലേക്ക് അയക്കുന്ന പതിനെട്ടാമത്തെ കുറ്റവാളിയാണ് രാജീവ്. ഇയാള്‍ 2022 ലും കാപ്പാ നടപടികള്‍ നേരിട്ടയാളാണ്. പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയായി മാറുന്ന സ്ഥിരം കുറ്റവാളികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കാപ്പാ നിയമപ്രകാരം ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസ് അറിയിച്ചു.
Related News
“2 പേർ തിരയിൽ പ്പെട്ട് മരിച്ചു”
ഇടവാ കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 2 പേർ തിരയിൽ പ്പെട്ട് മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ കൊട്ടാരക്കര സ്വദേശി അൻവർ എന്നിവർ ആണ്…
കഞ്ചാവ് പിടികൂടാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം; പ്രതി പിടിയിൽ
കൊല്ലം : ഓച്ചിറ കല്ലൂർ മുക്കിന് സമീപം കഞ്ചാവ് വിൽപ്പന നടത്തി വന്ന പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് ഉദ്യാഗസ്ഥന് നേരെ അതിക്രമം നടത്തിയ പ്രതി പോലീസിന്റെ…
“സെമിനാർ സംഘടിപ്പിച്ചു”
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പോലീസും മാധ്യമങ്ങളും എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. കെ പി എ തിരുവനന്തപുരം റൂറൽ…
