ഹാഥ്റസ്: പ്രാർത്ഥനാ യോഗത്തിൽ 121 പേർ മരിക്കാനിടയായ കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ദില്ലി പോലീസിൽ കീഴടങ്ങി. അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വീഡിയോ സന്ദേശത്തിലാണ് ഇതറിയിച്ചത്. നേരത്തെ ഉത്തരപ്രദേശ് സർക്കാർ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഘാടകരായ രണ്ട് സ്ത്രീകളേയും നാലു പുരുഷന്മാരേയും ഉത്തരപ്രദേശ് സർക്കാർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ ബാബ ഇപ്പോഴും ഒളിവിലാണ്.അദ്ദേഹത്തെക്കുറിച്ച് ഒരറിവും ഇല്ല. എന്നാൽ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയതിൽ സംഘാടകർക്ക് പങ്കുണ്ടെന്ന് 90 പേരുടെ മൊഴിയിലൂടെ കണ്ടെത്തിയതായ് ആഗ്രഅഡീഷണൻ ഡിജിപി അനുപം കുലശ്രേഷ്ഠമാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Related News
സ്കൂളിൽ തോക്കുമായി എത്തിയ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു… സംഭവം ആലപ്പുഴ സർക്കാർ സ്കൂളിൽ.
സ്കൂളിൽ തോക്കുമായി എത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ്…
ഏകീകൃത പെൻഷൻ സ്കീമിനോട് യോജിപ്പില്ല: പെൻഷനേഴ്സ് കൗൺസിൽ.
പങ്കാളിത്ത പെൻഷൻ പദ്ധതിയേ അപേക്ഷിച്ച് മിനിമം പെൻഷൻ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പുതിയതായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയ്ക്ക് (യു.പി എസ്) സാധിക്കുന്നുണ്ടെങ്കിലും ജീവനക്കാരിൽ നിന്ന് പ്രതിമാസം…
കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍.
തേവലക്കര:മുന്‍വിരോധം നിമിത്തം കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പോലീസിന്റെ പിടിയിലായി. തേവലക്കര, പാലയ്ക്കല്‍, കാര്‍ത്തിക വീട്ടില്‍ സജീവന്…
