ഹാഥ്റസ്: പ്രാർത്ഥനാ യോഗത്തിൽ 121 പേർ മരിക്കാനിടയായ കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ദില്ലി പോലീസിൽ കീഴടങ്ങി. അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വീഡിയോ സന്ദേശത്തിലാണ് ഇതറിയിച്ചത്. നേരത്തെ ഉത്തരപ്രദേശ് സർക്കാർ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഘാടകരായ രണ്ട് സ്ത്രീകളേയും നാലു പുരുഷന്മാരേയും ഉത്തരപ്രദേശ് സർക്കാർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ ബാബ ഇപ്പോഴും ഒളിവിലാണ്.അദ്ദേഹത്തെക്കുറിച്ച് ഒരറിവും ഇല്ല. എന്നാൽ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയതിൽ സംഘാടകർക്ക് പങ്കുണ്ടെന്ന് 90 പേരുടെ മൊഴിയിലൂടെ കണ്ടെത്തിയതായ് ആഗ്രഅഡീഷണൻ ഡിജിപി അനുപം കുലശ്രേഷ്ഠമാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Related News
കൊല്ലത്തെ അഷ്ടമുടിക്കായലിലും പരിസരത്തുമുള്ള വൻകിട കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ്.
അഷ്ടമുടിക്കായലിലും പരിസരത്തുമുള്ള അനധികൃത കയ്യേറ്റങ്ങൾ ആറുമാസത്തിനകം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ കൊല്ലം സബ് കലക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. അനധികൃത കയ്യേറ്റങ്ങൾ നീക്കുന്നതിന് ആവശ്യമായ പോലീസുകാരെ…
പി കെ വി ഗ്രന്ഥശാല മന്ദിര ഉദ്ഘാടനം നടന്നു..
ശാസ്താംകോട്ട: മനക്കര കിഴക്ക് പുന്നക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പി കെ വി ഗ്രന്ഥശാലയുടെ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…
കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും 6, 7 തീയതികളില്‍ ഗതാഗത നിയന്ത്രണം .
കൊല്ലം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും വരും ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം പോലീസ് അറിയിച്ചു. ആറാം തീയതി നഗരത്തിലെത്തുന്ന ഉപരാഷ്ട്രപതി മടങ്ങി പോകുന്നത്…