ഹാഥ്റസ്: പ്രാർത്ഥനാ യോഗത്തിൽ 121 പേർ മരിക്കാനിടയായ കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ദില്ലി പോലീസിൽ കീഴടങ്ങി. അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വീഡിയോ സന്ദേശത്തിലാണ് ഇതറിയിച്ചത്. നേരത്തെ ഉത്തരപ്രദേശ് സർക്കാർ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഘാടകരായ രണ്ട് സ്ത്രീകളേയും നാലു പുരുഷന്മാരേയും ഉത്തരപ്രദേശ് സർക്കാർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ ബാബ ഇപ്പോഴും ഒളിവിലാണ്.അദ്ദേഹത്തെക്കുറിച്ച് ഒരറിവും ഇല്ല. എന്നാൽ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയതിൽ സംഘാടകർക്ക് പങ്കുണ്ടെന്ന് 90 പേരുടെ മൊഴിയിലൂടെ കണ്ടെത്തിയതായ് ആഗ്രഅഡീഷണൻ ഡിജിപി അനുപം കുലശ്രേഷ്ഠമാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Related News
പലിശ സംഘത്തിൻ്റെ ആക്രമണം KSRTC ജീവനക്കാരൻ മരിച്ചു.
ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.ഈ മാസം ഒമ്പതിനാണ് കൊടുവായൂരിലെ താമസസ്ഥലത്ത് വച്ച് മനോജ് ആക്രമിക്കപ്പെട്ടത്. ആരോ ഒരാള്‍ പിറകില്‍ നിന്നും അടിക്കുകയായിരുന്നു. ഇതിനെ…
“പോറ്റി സാർ വിടവാങ്ങി”
കായംകുളം.കായംകുളം എം എസ് എം.കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ദാമോദരൻ പോറ്റി സാർ അന്തരിച്ചു.കായംകുളത്തെ ഒരു മഹാപണ്ഡിതൻ ,പി എൻ.ദാമോദരൻ പോറ്റിയെന്ന പോറ്റി സാർ. കായംകുളം…
രഞ്ജിത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അപലപനീയം; മന്ത്രി സജി ചെറിയാൻ രാജിവെക്കണം,സാന്ദ്ര തോമസ്.
കൊച്ചി:നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെ പ്രതിരോധിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക…
