തെക്കുംഭാഗം; ക്ഷേത്ര ഉത്സവത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കുന്നത് പിന്‍തിരിപ്പിക്കാനായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ പോലീസിന്റെ പിടിയിലായി. തേവലക്കര, കോയിവിള, മാമ്പുഴ പടിഞ്ഞാറ്റതില്‍, പ്രകാശന് മകന് ബിജു (21) ആണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. ഏപ്രില്‍ മാസം പത്താം തീയതി വെളുപ്പിന് തുമ്പകുളം ക്ഷേത്ര ഉത്സവത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷം പരിഹരിക്കാനെത്തിയ തെക്കുംഭാഗം സബ് ഇന്‍സ്പെക്ടര്‍ മണിലാലിനേയും സംഘത്തെയും പ്രതി ചീത്തവിളിക്കുകയും തറയില്‍ കിടന്ന പാറകല്ല് എടുത്ത് മണിലാലിന്റെ മുഖത്ത് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തേക്ക് എത്തിയ തെക്കുംഭാഗം ഇന്‍സ്പെക്ടറെ പ്രതി കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് എറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ഇയാള്‍ക്കും സംഘത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ അനീഷ്, ഹരീഷ്, അഫ്സല് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Related News
സംസ്ഥാന കോൺഗ്രസിൽ വീണ്ടും തർക്കം മുറുകുന്നു.
തിരുവനന്തപുരം. ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ…
“എൻഎച്ച്എം ജീവനക്കാരുടെ ശമ്പളം നൽകുന്നതിനുള്ള കേന്ദ്രം വിഹിതം അനുവദിക്കണം. ഹോസ്പ്പിറ്റൽ വർക്കേഴ്സ് ഫെഡറേഷൻ”
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എൻ എച്ച് എം ജീവനക്കാരുടെ ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പദ്ധതി നടത്തിപ്പിൻ്റെ ഭാഗമായി ജീവനക്കാർക്ക് നൽകേണ്ട ശമ്പളത്തിൻ്റെ…
അഞ്ചുരൂപയ്ക്ക് പകരംപത്തുരൂപയ്ക്ക് ചായ വിറ്റു; 22,000 രൂപ പിഴ
കൊല്ലം: കൊല്ലം റയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ക്യാന്റീനില്‍ അഞ്ചുരൂപയ്ക്ക് പകരം പത്തുരൂപയ്ക്ക് ചായ വിറ്റ ലൈസന്‍സിക്ക് 22,000 രൂപ പിഴയിട്ടു. ലൈസന്‍സിക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. പ്രോസിക്യൂഷന്…