വി­വാ­ദ­മാ­യ `ഡാ­ങ്കെ ക­ത്തു­കൾ – കെ പ്ര­കാ­ശ്‌­ബാ­ബു

ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യിൽ 1964 ൽ ഉ­ണ്ടാ­യ പി­ളർ­പ്പി­നു കാ­ര­ണം ഡാ­ങ്കെ ക­ത്തുക­ളു­ടെ ചർ­ച്ച­യു­മാ­യി ബ­ന്ധ­പ്പെ­ട്ട പ്ര­ശ്‌­ന­ങ്ങ­ളാ­ണെ­ന്ന്‌ ചി­ലർ പ്ര­ച­രി­പ്പി­ക്കു­ന്നു­ണ്ട­ല്ലോ. ഈ സ­ന്ദർ­ഭ­ത്തിൽ എ­ന്താ­ണ്‌ ഈ ക­ത്തു­ക­ളെ­ന്നും എ­ന്താ­ണി­തി­ന്റെ വ­സ്‌­തു­ത­യെ­ന്ന­തും വി­ശ­ദ­മാ­ക്കു­ന്ന­ത്‌ ന­ല്ല­താ­ണെ­ന്ന്‌ തോ­ന്നു­ന്നു.
ഇ­ന്ത്യ­യി­ലെ ക­മ്മ്യൂ­ണി­സ്റ്റ്‌ പ്ര­സ്ഥാ­ന­ത്തി­ന്‌ അ­ടി­ത്ത­റ­യി­ട്ട പ­ല­രെ­യും 1921-22 ലെ പെ­ഷ­വാർ ഗൂ­ഢാ­ലോ­ച­ന­ക്കേ­സു­ക­ളിൽ കു­ടു­ക്കി അ­റ­സ്റ്റ്‌ ചെ­യ്‌­ത്‌ ജ­യി­ലി­ല­ട­ച്ച­പ്പോ­ഴും 1924 ൽ കാൺ­പൂർ ബോൾ­ഷേ­വി­ക്‌ ഗൂ­ഢാ­ലോ­ച­ന­ക്കേ­സിൽ ഉൾ­പ്പെ­ടു­ത്തി അ­റ­സ്റ്റ്‌ ചെ­യ്‌­ത്‌ ജ­യി­ലി­ല­ട­യ്‌­ക്കു­മ്പോ­ഴും ബ്രി­ട്ടീ­ഷ്‌ പൊ­ലീ­സ്‌ റി­പ്പോർ­ട്ട്‌ ചെ­യ്‌­ത­ത്‌ ക­മ്മ്യൂ­ണി­സം എ­ന്ന ആ­ശ­യ­ത്തെ­ത­ന്നെ വേ­രോ­ട­റു­ത്തു­ക­ള­യാൻ ക­ഴി­ഞ്ഞി­ട്ടു­ണ്ട്‌, ഇ­നി അ­വ­രാ­രും ത­ല­പൊ­ക്കു­ക­യി­ല്ല എ­ന്നാ­ണ്‌. ആ കാൺ­പൂർ ബോൾ ഷ­വി­ക്‌ ഗൂ­ഢാ­ലോ­ന­ക്കേ­സിൽ 13 പ്ര­തി­ക­ളാ­ണ്‌ അ­വ­സാ­നം വി­ചാ­ര­ണ­യ്‌­ക്കു­ണ്ടാ­യി­രു­ന്ന­ത്‌. എ­ങ്കി­ലും നാ­ല്‌ പേ­രെ­യാ­ണ്‌ കോ­ട­തി 3 വർ­ഷ­ത്തേ­ക്ക്‌ ശി­ക്ഷി­ച്ച­ത്‌. എ­സ്‌ എ ഡാ­ങ്കെ, മു­സ­ഫർ അ­ഹ­മ്മ­ദ്‌, ഷൗ­ക്ക­ത്ത്‌ ഉ­സ്‌­മാ­നി, ന­ളി­നി ഭൂ­ഷൻ­ദാ­സ്‌ ഗു­പ്‌­ത. ഇ­തിൽ മു­സ­ഫർ അ­ഹ­മ്മ­ദി­നെ­യും ന­ളി­നി­ദാ­സ്‌ ഗു­പ്‌­ത­യേ­യും ക്ഷ­യ­രോ­ഗ­ബാ­ധ­യെ­ത്തു­ടർ­ന്ന്‌ പി­ന്നീ­ട്‌ ജ­യി­ലിൽ നി­ന്നും വി­ട്ട­യ­ച്ചു. ശി­ക്ഷാ­കാ­ലാ­വ­ധി പൂർ­ത്തി­യാ­കു­ന്ന­തു­വ­രെ ജ­യി­ലിൽ കി­ട­ന്ന­ത്‌ എ­സ്‌ എ ഡാ­ങ്കെ­യും ഷൗ­ക്ക­ത്ത്‌ ഉ­സ്‌­മാ­നി­യും. ഡാ­ങ്കെ­യും കൂ­ട്ട­രും ജ­യി­ലിൽ കി­ട­ന്നു­കൊ­ണ്ട്‌ ത­ങ്ങ­ളെ മോ­ചി­പ്പി­ക്ക­ണ­മെ­ന്നും ത­ങ്ങ­ളാ­രും ഇ­നി ബ്രി­ട്ടീ­ഷ്‌ ഗ­വൺ­മെന്റി­നെ­തി­രെ­യു­ള്ള ഒ­രു പ്ര­വർ­ത്ത­ന­ത്തി­നും പോ­വു­ക­യി­ല്ലാ­യെ­ന്ന്‌ മാ­പ്പെ­ഴു­തി അ­പേ­ക്ഷി­ച്ചു എ­ന്ന­താ­ണ്‌ 1964 ൽ ക­ണ്ടു­പി­ടി­ച്ച ആ­കെ­യു­ള്ള ഒൻ­പ­ത്‌ ക­ത്തു­ക­ളു­ടെ ചു­രു­ക്കം. അ­തിൽ നാ­ല്‌ ക­ത്തു­കൾ എ­സ്‌ എ ഡാ­ങ്കെ­യു­ടെ പേ­രി­ലും ഒ­രെ­ണ്ണം ഡാ­ങ്കെ­യും ന­ളി­നി­ദാ­സ്‌ ഗു­പ്‌­ത­യും കൂ­ടി ഒ­രു­മി­ച്ച്‌ എ­ഴു­തി­യ­താ­ണെ­ന്നും ഡൽ­ഹി­യി­ലെ നാ­ഷ­ണൽ ആർ­ക്കൈ­വ്‌­സി­ന്റെ ഫ­യ­ലിൽ ഈ ക­ത്തു­ക­ളു­ണ്ടെ­ന്നും വാർ­ത്ത പ്ര­ച­രി­ച്ചു. 1964 ൽ പാർ­ട്ടി നേ­തൃ­ത്വം ഈ ഫ­യ­ലു­ക­ളും ക­ത്തു­ക­ളും പ­രി­ശോ­ധി­ക്ക­​‍ു­മ്പോൾ ഇ­വ നാ­ഷ­ണൽ ആർ­ക്കൈ­വ്‌­സിൽ നി­ന്നും കേ­ന്ദ്ര ആ­ഭ്യ­ന്ത­ര മ­ന്ത്രാ­ല­യ­ത്തിൽ സൂ­ക്ഷി­ച്ചി­രി­ക്കു­ന്നു എ­ന്നാ­ണ­റി­ഞ്ഞ­ത്‌. 40 വർ­ഷ­ങ്ങൾ­ക്ക്‌ മു­മ്പ്‌ ഡാ­ങ്കെ എ­ഴു­തി­യെ­ന്നു പ­റ­യു­ന്ന ക­ത്തി­നെ­ക്കു­റി­ച്ച്‌ ആ­ഭ്യ­ന്ത­ര മ­ന്ത്രാ­ല­യ­വും നാ­ഷ­ണൽ ആർ­ക്കൈ­വ്‌­സും ഗ­വേ­ഷ­ക­രു­മെ­ല്ലാം അ­തു­വ­രെ അ­ജ്ഞ­രാ­യി­രു­ന്നു.

ഒ­ന്നാ­മ­ത്തെ ക­ത്ത്‌ 1924 മെ­യ്‌ 24 ന്‌ കാൺ­പൂർ ജ­യി­ലിൽ നി­ന്നും ത­ന്റെ സ്വ­ന്തം നാ­ടാ­യ ബോം­ബെ പ്രോ­വിൻ­സി­ലെ ബോം­ബെ (യർ­വാ­ഡാ) ജ­യി­ലി­ലേ­ക്ക്‌ മാ­റ്റ­ണ­മെ­ന്നു­ള്ള ശ്രീ­പ­ത്‌ അ­മൃ­ത്‌ ഡാ­ങ്കെ­യു­ടെ മാ­ത്ര­മാ­യ ക­ത്തും മ­റ്റ്‌ മൂ­ന്നു­പേ­രും അ­വ­ര­വ­രു­ടെ പ്രോ­വിൻ­സു­ക­ളി­ലു­ള്ള ജ­യി­ലു­ക­ളി­ലേ­ക്ക്‌ മാ­റ്റ­ണ­മെ­ന്ന്‌ ആ­വ­ശ്യ­പ്പെ­ട്ട്‌ ഒ­റ്റ­യ്‌­ക്കും കൂ­ട്ടാ­യി­ട്ടും എ­ഴു­തി­യ ക­ത്തു­ക­ളു­മാ­ണ്‌. ര­ണ്ടാ­മ­ത്തെ ഫ­യ­ലി­ലു­ള്ള ക­ത്ത്‌ എ­സ്‌ എ ഡാ­ങ്കെ­യും ന­ളി­നി­ദാ­സ്‌ ഗു­പ്‌­ത­യും കൂ­ടി ഒ­പ്പി­ട്ട്‌ കാൺ­പൂർ ജ­യി­ലിൽ നി­ന്നും 1924 ജൂ­ലൈ 7 ന്‌ ജി­ല്ലാ മ­ജി­സ്‌­ട്രേ­റ്റി­ന്‌ അ­യ­ച്ച ക­ത്താ­ണ്‌.
മൂ­ന്നാ­മ­ത്തേ­ത്‌ 1924 ജൂ­ലൈ 26 ന്‌ എ­സ്‌ എ ഡാ­ങ്കെ ബ്രി­ട്ടീ­ഷ്‌ ഗ­വർ­ണർ ജ­ന­റ­ലി­ന്‌ സീ­താ­പൂർ ജ­യി­ലിൽ നി­ന്നും അ­യ­ച്ച­താ­യ ഒ­രു ക­ത്ത്‌. നാ­ലാ­മ­ത്തേ­ത്‌ 1924 ന­വം­ബർ 16 ന്‌ എ­സ്‌ എ ഡാ­ങ്കെ ബ്രി­ട്ടീ­ഷ്‌ ജ­ന­റ­ലി­ന്‌ അ­യ­ച്ച മ­റ്റൊ­രു ക­ത്ത്‌. ആ ഫ­യ­ലിൽ­ത­ന്നെ വ്യ­ത്യ­സ്‌­ത­മാ­യ മ­റ്റൊ­രു ക­യ്യ­ക്ഷ­ര­ത്തി­ലു­ള്ള ക­ത്തു­മു­ണ്ട്‌. ഗോ­ര­ഖ്‌­പൂർ ജ­യി­ലിൽ നി­ന്ന്‌ ന­ളി­നി­ദാ­സ്‌ ഗു­പ്‌­ത എ­ഴു­തി­യൊ­പ്പി­ട്ട ഈ ക­ത്തി­ന്റെ സൈ­ക്ളോ­സ്റ്റൈൽ കോ­പ്പി­യാ­ണ്‌ ബാ­സ­വ­പു­ന്ന­യ്യ ഡാ­ങ്കെ­യു­ടെ മു­ഖം­മൂ­ടി അ­ഴി­ഞ്ഞു എ­ന്ന­പേ­രിൽ പ്ര­ച­രി­പ്പി­ച്ച­ത്‌.
ഈ ക­ത്തു­ക­ളെ­ക്കു­റി­ച്ച്‌ കേ­ട്ട­പ്പോൾ എ­സ്‌ എ ഡാ­ങ്കെ പ്ര­തി­ക­രി­ച്ച­ത്‌ ഈ വ്യാ­ജ­ക­ത്തു­കൾ ബ്രി­ട്ടീ­ഷ്‌ ഇന്റ­ലി­ജൻ­സ്‌ ഏ­ജൻ­സി­യു­ടെ സൃ­ഷ്‌­ടി­യാ­കാ­മെ­ന്നാ­ണ്‌. 1964 ഏ­പ്രി­ലിൽ കൂ­ടി­യ നാ­ഷ­ണൽ കൗൺ­സിൽ യോ­ഗ­ത്തി­ന്‌ മൂ­ന്നോ നാ­ലോ മാ­സ­ങ്ങൾ­ക്ക്‌ മു­മ്പ്‌ ഈ ക­ത്തു­ക­ളു­ടെ കോ­പ്പി­കൾ കേ­ന്ദ്ര ആ­ഭ്യ­ന്ത­ര­മ­ന്ത്രി ഗുൽ­സാ­രി­ലാൽ ന­ന്ദ­യിൽ നി­ന്നും നാ­ഷ­ണൽ ആർ­ക്കൈ­വ്‌­സിൽ നി­ന്നും സം­ഘ­ടി­പ്പി­ച്ചു എ­ന്ന­വ­കാ­ശ­പ്പെ­ട്ട­വർ പ­ത്ര­ങ്ങ­ളിൽ­ക്കൂ­ടി­യും വീ­ക്കി­ലി­ക­ളിൽ­ക്കൂ­ടി­യും ക­ത്ത്‌ പ്ര­ച­രി­പ്പി­ച്ചെ­ങ്കി­ലും പാർ­ട്ടി നേ­തൃ­ത്വ­ത്തി­ന്‌ നൽ­കു­ക­യോ ക­മ്മി­റ്റി­ക­ളിൽ ഉ­ന്ന­യി­ക്കു­ക­യോ ചെ­യ്‌­തി­രു­ന്നി­ല്ല. ഒ­രു അ­മേ­രി­ക്കൻ അ­നു­കൂ­ല വീ­ക്കി­ലി­യാ­യ ദി ക­റന്റ്‌ ആ­ണ്‌ 1964 ൽ ഈ ക­ത്ത്‌ ആ­ദ്യം പ്ര­ച­രി­പ്പി­ക്കു­ന്ന­ത്‌. ഏ­പ്രി­ലിൽ കൂ­ടി­യ സെൻ­ട്രൽ എ­ക്‌­സി­ക്യൂ­ട്ടീ­വി­ന്റെ­യും നാ­ഷ­ണൽ കൗൺ­സി­ലി­ന്റെ­യും യോ­ഗ­ത്തി­ന്‌ ഏ­താ­നും ദി­വ­സ­ങ്ങൾ മു­മ്പ്‌ ബാ­സ­വ­പു­ന്ന­യ്യ, ജ്യോ­തി­ബാ­സു തു­ട­ങ്ങി­യ സ­ഖാ­ക്കൾ ഈ ക­ത്തു­കൾ അ­ടു­ത്ത യോ­ഗ­ത്തിൽ ചർ­ച്ച­ചെ­യ്യി­ക്കു­മെ­ന്നും ഡാ­ങ്കെ­യെ അ­ധ്യ­ക്ഷ­സ്ഥാ­ന­ത്തു­നി­ന്നും മാ­റ്റു­മെ­ന്നും പ­ത്ര­പ്ര­തി­നി­ധി­ക­ളോ­ട്‌ പ­റ­ഞ്ഞി­രു­ന്നു. ഇ­തും പാർ­ട്ടി­ക്കു­ള്ളിൽ വ­ലി­യ ഒ­ച്ച­പ്പാ­ടു­ണ്ടാ­ക്കി.
1964 ഏ­പ്രിൽ 10 ന്‌ ചെ­യർ­മാൻ എ­സ്‌ എ ഡാ­ങ്കെ­യു­ടെ അ­ധ്യ­ക്ഷ­ത­യിൽ നാ­ഷ­ണൽ കൗൺ­സിൽ യോ­ഗം ആ­രം­ഭി­ച്ചു. 96 നാ­ഷ­ണൽ കൗൺ­സിൽ അം­ഗ­ങ്ങ­ളും ത്രി­പു­ര­യിൽ നി­ന്നു­ള്ള ഒ­രു ക്ഷ­ണി­താ­വു­മാ­ണ്‌ ആ­ദ്യ­ദി­വ­സ­ത്തിൽ യോ­ഗ­ത്തി­നു­ണ്ടാ­യി­രു­ന്ന­ത്‌. സെൻ­ട്രൽ എ­ക്‌­സി­ക്യൂ­ട്ടീ­വ്‌ അം­ഗീ­ക­രി­ച്ച അ­ജൻ­ഡ സ­ഖാ­വ്‌ യോ­ഗീ­ന്ദ്ര­ശർ­മ്മ അ­വ­ത­രി­പ്പി­ച്ചു. നേ­തൃ­ത്വ­നി­ര­യി­ലെ പാർ­ട്ടി സ­ഖാ­ക്ക­ളു­ടെ പാർ­ട്ടി വി­രു­ദ്ധ­വും വി­ഭാ­ഗീ­യ­വു­മാ­യ പ്ര­വർ­ത്ത­ന­ങ്ങൾ, ഡാ­ങ്കെ ക­ത്തുക­ളു­ടെ പ­രി­ഗ­ണ­ന, ബ­ഹു­ജ­ന പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ ക­ട­മ എ­ന്നി­വ­യാ­യി­രു­ന്നു പ്ര­ധാ­ന അ­ജൻ­ഡ. അ­ജൻ­ഡ വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ­ത­ന്നെ സ­ഖാ­വ്‌ ജ്യോ­തി­ബാ­സു ഒ­രു പ്ര­സ്‌­താ­വ­ന­യു­മാ­യി എ­ഴു­ന്നേ­റ്റു. അ­തിൽര­ണ്ടാ­മ­ത്തെ ഐ­റ്റ­മാ­യ ഡാ­ങ്കെ ക­ത്തു­കൾ ആ­ദ്യം ചർ­ച്ച­യ്‌­ക്കെ­ടു­ക്ക­ണ­മെ­ന്നും ആ ക­ത്തു­കൾ ചർ­ച്ച­ചെ­യ്യു­മ്പോൾ എ­സ്‌ എ ഡാ­ങ്കെ അ­ധ്യ­ക്ഷ­സ്ഥാ­ന­ത്തു­നി­ന്നും ഒ­ഴി­ഞ്ഞു­നിൽ­ക്ക­ണ­മെ­ന്നും അ­ടു­ത്ത പാർ­ട്ടി കോൺ­ഗ്ര­സ്‌ വ­രെ­യെ­ങ്കി­ലും ന­മു­ക്ക്‌ ഒ­രു­മി­ച്ച്‌ പോ­ക­ണ­മെ­ന്നും ആ­വ­ശ്യ­പ്പെ­ട്ടു. ഡാ­ങ്കെ­യു­ടെ ക­ത്തു­കൾ ചർ­ച്ച­ചെ­യ്യു­മ്പോൾ ഡാ­ങ്കെ അ­ധ്യ­ക്ഷ­സ്ഥാ­ന­ത്തു­നി­ന്നും മാ­റി­യി­രി­ക്കു­ന്ന­താ­ണ്‌ ഒ­രു ക­മ്മി­റ്റി മ­ര്യാ­ദയെ­ന്നും ജ്യോ­തി­ബ­സു പ­റ­ഞ്ഞു. പ­ത്ര­സ­മ്മേ­ള­നം ന­ട­ത്തി ഇ­വി­ടെ പ­റ­ഞ്ഞ­തെ­ല്ലാം വി­ളി­ച്ചു­പ­റ­ഞ്ഞ­വർ ഇ­പ്പോൾ പ­റ­യു­ന്ന ബൂർ­ഷ്വാ­മ­ര്യാ­ദ­യിൽ താൻ വി­ശ്വ­സി­ക്കു­ന്നി­ല്ലെ­ന്നും അ­ധ്യ­ക്ഷ­സ്ഥാ­ന­ത്തി­രു­ന്ന്‌ ഡാ­ങ്കെ­യും പ്ര­തി­ക­രി­ച്ചു. ഭൂ­പേ­ഷ്‌ ഗു­പ്‌­ത ന­ട­ത്തി­യ അ­ഭി­പ്രാ­യ­പ്ര­ക­ട­ന­ത്തിൽ യോ­ജി­ച്ച ഒ­രു തീ­രു­മാ­നം എ­ടു­ക്കു­ന്ന­തി­നു­വേ­ണ്ടി അൽ­പ­സ­മ­യ­ത്തേ­ക്ക്‌ യോ­ഗം നിർ­ത്തി­വ­യ്‌­ക്ക­ണ­മെ­ന്ന്‌ അ­ഭി­പ്രാ­യ­പ്പെ­ട്ടു. തു­ടർ­ന്ന്‌ സം­സാ­രി­ച്ച സി രാ­ജേ­ശ്വ­ര­റാ­വു അ­ടു­ത്ത പാർ­ട്ടി കോൺ­ഗ്ര­സി­ലേ­ക്ക്‌ യോ­ജി­ച്ച്‌ പോ­ക­ണ­മെ­ന്ന അ­ഭി­പ്രാ­യ­ത്തെ ഖ­ണ്ഡി­ച്ചു­കൊ­ണ്ട്‌അ­തു­വ­രെ പാർ­ട്ടി­യു­ടെ എ­ല്ലാ സം­ഘ­ട­നാ­ത­ത്വ­ങ്ങ­ളെ­യും ബ­ലി­ക­ഴി­ച്ച്‌ പ­ര­സ്യ­പ്ര­സ്‌­താ­വ­ന­യും ന­ട­ത്തി പ­ത്ര­സ­മ്മേ­ള­ന­ങ്ങ­ളും ന­ട­ത്തു­ന്ന­തി­ന്‌ ഒ­രു വി­ഭാ­ഗ­ത്തി­ന്‌ അ­നു­മ­തി വേ­ണ­മെ­ന്നാ­ണോ ജ്യോ­തി­ബ­സു ആ­വ­ശ്യ­പ്പെ­ടു­ന്ന­ത്‌ എ­ന്ന്‌ ആ­രാ­ഞ്ഞു. ഡാ­ങ്കെ എ­ഴു­തി­യെ­ന്ന്‌ പ­റ­യു­ന്ന ക­ത്തു­കൾ മൂ­ന്ന്‌ നാ­ലു­മാ­സ­മാ­യി ക­യ്യിൽ­കി­ട്ടി­യി­ട്ട്‌. ഇ­ന്നു­വ­രെ പാർ­ട്ടി സെൻ­ട്രൽ എ­ക്‌­സി­ക്യൂ­ട്ടീ­വി­നോ കൗൺ­സി­ലി­നോ ആ ക­ത്തു­കൾ നൽ­കാ­തി­രു­ന്ന­ത്‌ എ­ന്തു­കൊ­ണ്ട്‌? പ­ക­രം നി­ങ്ങൾ അ­ത്‌ പ­ത്ര­ങ്ങൾ­ക്ക്‌ നൽ­കി. ത­ന്നെ­യു­മ­ല്ല ഡാ­ങ്കെ അ­ധ്യ­ക്ഷ­സ്ഥാ­ന­ത്തു­നി­ന്നും മാ­റി­യി­രു­ന്നി­ല്ലെ­ങ്കിൽ നാ­ഷ­ണൽ കൗൺ­സിൽ യോ­ഗ­ത്തിൽ ഞ­ങ്ങൾ പ­ങ്കെ­ടു­ക്കു­ക­യി­ല്ലെ­ന്നും പ­ത്ര­സ­മ്മേ­ള­നം ന­ട­ത്തി മൂൻ­കൂ­ട്ടി പ്ര­ഖ്യാ­പി­ച്ചു. പ­ത്ര­സ­മ്മേ­ള­ന­ത്തിൽ പ­റ­യാ­തെ നി­ങ്ങൾ കൗൺ­സി­ലിൽ വ­ന്ന­തി­നു­ശേ­ഷം അ­ങ്ങ­നെ ഒ­രു നി­ല­പാ­ടെ­ടു­ത്താൽ പോ­രാ­യി­രു­ന്നോ? തു­ട­ങ്ങി­യ ചോ­ദ്യ­ങ്ങൾ നി­ര­ത്തി. ര­ണ്ട്‌ സ­മാ­ന്ത­ര പാർ­ട്ടി­ക­ളാ­യി ഇ­ത്‌ പ്ര­വർ­ത്തി­ക്കു­ന്നു­വെ­ന്ന്‌ എ­ല്ലാ ബൂർ­ഷ്വാ­പ­ത്ര­ങ്ങ­ളെ­ക്കൊ­ണ്ടും പ്ര­ച­രി­പ്പി­ച്ചു. ആ­ന്ധ്ര­യിൽ രാ­ജ്യ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ പാർ­ട്ടി­യു­ടെ ഔ­ദ്യോ­ഗി­ക സ്ഥാ­നാർ­ഥി­ക്കെ­തി­രെ റി­ബൽ സ്ഥാ­നാർ­ഥി­യെ നിർ­ത്തി­യ­തും ബം­ഗാ­ളിൽ ഭൂ­പേ­ഷ്‌ ഗു­പ്‌­ത­യെ ത­ങ്ങൾ പി­ന്തു­ണ­യ്‌­ക്കു­ക­യി­ല്ലെ­ന്ന്‌ ഒ­രു വി­ഭാ­ഗം സ­ന്ദേ­ശം നൽ­കി­യ­തും സി രാ­ജേ­ശ്വ­ര­റാ­വു ചൂ­ണ്ടി­ക്കാ­ണി­ച്ചു. ഡാ­ങ്കെ­യെ ബ്രി­ട്ടീ­ഷ്‌ ചാ­ര­നാ­യി ചി­ത്രീ­ക­രി­ച്ച­വ­രിൽ പ­ത്തു­പേർ വാ­ക്കൗ­ട്ട്‌ ന­ട­ത്തു­മെ­ന്ന്‌ പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ക­യാ­ണ്‌. ഇ­ത്‌ ത­ട­യാൻ ന­മു­ക്ക്‌ ആ­വി­ല്ലാ­യെ­ന്നും രാ­ജേ­ശ്വ­ര­റാ­വു അ­ഭി­പ്രാ­യ­പ്പെ­ട്ടു.

തു­ടർ­ന്ന്‌ സം­സാ­രി­ച്ച ബാ­സ­വ­പു­ന്ന­യ്യ പി­ളർ­പ്പി­ന്റെ ഭീ­ഷ­ണി ഒ­രു യാ­ഥാർ­ഥ്യ­മാ­ണെ­ന്നും പാർ­ട്ടി­യിൽ വി­ഭാ­ഗീ­യ­ത നി­ല­നിൽ­ക്കു­ന്നു­വെ­ന്ന­ത്‌ വ­സ്‌­തു­ത­യാ­ണെ­ന്നും ക­ത്തു­കൾ മൂ­ന്ന്‌ മാ­സം മു­മ്പ്‌ കി­ട്ടി­യെ­ന്ന­തും അം­ഗീ­ക­രി­ച്ചു. അ­ഞ്ചോ, ആ­റോ കേ­ന്ദ്ര എ­ക്‌­സി­ക്യൂ­ട്ടീ­വ്‌ ക­മ്മി­റ്റി മെ­മ്പ­റ­ന്മാ­രോ­ട്‌ താൻ ക­ത്തി­ന്റെ വി­വ­രം നേ­ര­ത്തേ­ത­ന്നെ പ­റ­ഞ്ഞി­രു­ന്നു­വെ­ന്നും ബാ­സ­വ­പു­ന്ന­യ്യ വ്യ­ക്ത­മാ­ക്കി. തു­ടർ­ന്ന്‌ സ. എ­ച്ച്‌ കെ വ്യാ­സി­നു­ശേ­ഷം എ­സ്‌ എ ഡാ­ങ്കെ­യു­ടെ വി­ശ­ദീ­ക­ര­ണ­ത്തിൽ അ­ധ്യ­ക്ഷ­സ്ഥാ­ന­ത്തു­നി­ന്നും താൻ മാ­റി­നിൽ­ക്കു­ക­യെ­ന്ന്‌ പ­റ­ഞ്ഞാൽ പ്ര­ഥ­മ­ദൃ­ഷ്‌­ട്യാ ഒ­രു കേ­സു­ണ്ടെ­ന്നും താൻ അ­ത്‌ അം­ഗീ­ക­രി­ക്കു­ന്നു­വെ­ന്നും വ്യാ­ഖ്യാ­നം വ­രും. താൻ എ­ഴു­താ­ത്ത ക­ത്തു­ക­ളു­ടെ കാ­ര്യ­ത്തിൽ താൻ അ­തി­ന്‌ ത­യ്യാ­റ­ല്ലെ­ന്നും വ്യ­ക്ത­മാ­ക്കി. (1962 മു­തൽ പാർ­ട്ടി ചെ­യർ­മാൻ എ­ന്ന നി­ല­യിൽ ഡൽ­ഹി­യി­ലെ നോർ­ത്ത്‌ അ­വ­ന്യൂ­വി­ലെ ഒ­രു സി­പി­ഐ­ എം പി­യു­ടെ ഫ്‌­ളാ­റ്റി­ലാ­ണ്‌ ഡാ­ങ്കെ താ­മ­സി­ച്ചി­രു­ന്ന­ത്‌. നാ­ഷ­ണൽ കൗൺ­സിൽ കൂ­ടു­ന്ന­തി­ന്റെ ത­ലേ­ദി­വ­സം ഡാ­ങ്കെ­യ്‌­ക്ക്‌ ആ എം പി­യു­ടെ ഒ­രു ക­ത്തു­കി­ട്ടി. അ­തിൽ ഫ്‌­ളാ­റ്റ്‌ ഒ­ഴി­ഞ്ഞു­കൊ­ടു­ക്ക­ണ­മെ­ന്നും ഡാ­ങ്കെ­യോ­ട്‌ എം പി ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്നു). അ­തും കൗൺ­സി­ലിൽ ഡാ­ങ്കെ വി­ശ­ദീ­ക­രി­ച്ചു. നാ­ഷ­ണൽ കൗൺ­സിൽ ഒ­രു കോ­ട­തി­യാ­യി ത­ന്നെ കു­റ്റ­വി­ചാ­ര­ണ ചെ­യ്യാൻ ഡാ­ങ്കെ ആ­വ­ശ്യ­പ്പെ­ട്ടു. താൻ വി­ചാ­ര­ണ­യ്‌­ക്ക്‌ ത­യ്യാ­റാ­ണെ­ന്നും അം­ഗ­ങ്ങ­ളു­ടെ ചോ­ദ്യ­ങ്ങൾ­ക്ക്‌ ഉ­ത്ത­രം നൽ­കാ­മെ­ന്നും അ­തി­നു­ശേ­ഷം ഉ­ചി­ത­മാ­യ തീ­രു­മാ­നം എ­ടു­ക്കാ­മെ­ന്നും ഡാ­ങ്കെ പ­റ­ഞ്ഞു. ഡാ­ങ്കെ അ­ധ്യ­ക്ഷ­സ്ഥാ­ന­ത്ത്‌ തു­ട­രു­മെ­ന്ന്‌ ഉ­റ­പ്പാ­യ­പ്പോൾ സ­ഖാ­വ്‌ ജ്യോ­തി­ബ­സു­വും ര­ണൻ­സെ­ന്നും ഇ­ട­പെ­ട്ട്‌ തൽ­ക്കാ­ലം യോ­ഗം ഇ­ന്ന്‌ നിർ­ത്തി­വ­യ്‌­ക്കാ­മെ­ന്ന്‌ പ­റ­യു­ക­യും ഡാ­ങ്കെ അ­തി­നോ­ട്‌ യോ­ജി­ച്ചു­കൊ­ണ്ട്‌ പി­റ്റേ­ന്ന്‌ കൂ­ടാൻ തീ­രു­മാ­നി­ച്ച്‌ പി­രി­ഞ്ഞു. ജ്യോ­തി­ബ­സു, ഇ­എം­എ­സ്‌ ന­മ്പൂ­തി­രി­പ്പാ­ട്‌, ഭൂ­പേ­ഷ്‌ ഗു­പ്‌­ത തു­ട­ങ്ങി­യ­വ­രു­മാ­യി ചി­ല ചർ­ച്ച­കൾ­ക്ക്‌ ശേ­ഷ­മാ­ണ്‌ പി­റ്റേ­ന്നും യോ­ഗം കൂ­ടി­യ­ത്‌. ആ­ദ്യം ചെ­യർ­മാൻ ഡാ­ങ്കെ നേ­താ­ക്കൾ ത­മ്മിൽ ന­ട­ന്ന ചർ­ച്ച­യെ­ക്കു­റി­ച്ച്‌ വി­ശ­ദീ­ക­രി­ച്ചു. ഡാ­ങ്കെ വി­ട്ടു­പോ­യ­താ­യി ചി­ല ഭാ­ഗ­ങ്ങൾ ഉ­ണ്ട്‌ എ­ന്നു­പ­റ­ഞ്ഞു­കൊ­ണ്ട്‌ ജ്യോ­തി­ബ­സു­വും പി­ന്നീ­ട്‌ ഇ­എം­എ­സ്‌ ന­മ്പൂ­തി­രി­പ്പാ­ടും സം­സാ­രി­ച്ചു. ജ്യോ­തി­ബ­സു പ­റ­ഞ്ഞ അ­ഭി­പ്രാ­യ­ങ്ങ­ളോ­ട്‌ യോ­ജി­ച്ചു­കൊ­ണ്ടു­ത­ന്നെ ഇ­എം­എ­സ്‌ പ­റ­ഞ്ഞു. സെ­ക്ര­ട്ടേ­റി­യ­റ്റി­ലേ­യും നാ­ഷ­ണൽ കൗൺ­സി­ലേ­യും ഭൂ­രി­പ­ക്ഷ­ക്കാർ പ­ല തെ­റ്റു­ക­ളും ഇ­ക്കാ­ര്യ­ത്തിൽ വ­രു­ത്തി­യി­ട്ടു­ണ്ടെ­ങ്കി­ലും പാർ­ട്ടി­യി­ലെ ഇ­ട­തു­പ­ക്ഷ സ­ഖാ­ക്കൾ എ­ടു­ത്ത എ­ല്ലാ നി­ല­പാ­ടു­ക­ളും നീ­തീ­ക­രി­ക്കാൻ ക­ഴി­യു­ന്ന­ത­ല്ല. ത­ന്നെ­യു­മ­ല്ല അ­ച്ച­ട­ക്ക­ത്തി­ന്റെ ന­ട­പ­ടി ഏ­റ്റ­വും ഉ­യർ­ന്ന ഘ­ട­ക­ത്തിൽ നി­ന്ന്‌ തു­ട­ങ്ങ­ണം. ക­ത്തു­കൾ മാ­ത്രം ചർ­ച്ച­ചെ­യ്‌­താൽ മ­തി­യെ­ന്ന്‌ വാ­ദി­ച്ചാൽ പാർ­ട്ടി­ക്കു­ള്ളി­ലെ വി­ഭാ­ഗീ­യ­ത­ക്കെ­തി­രാ­യ യു­ദ്ധം ഉ­പേ­ക്ഷി­ച്ചി­രി­ക്കു­ന്നു എ­ന്നാ­ണർ­ഥം. ഞാൻ അ­തി­നോ­ട്‌ യോ­ജി­ക്കു­ന്നി­ല്ല. ഈ കാ­ര്യം ഞാൻ പ­റ­ഞ്ഞ­താ­യി ഡാ­ങ്കെ റി­പ്പോർ­ട്ട്‌ ചെ­യ്യാൻ­വി­ട്ടു ജ­ന­റൽ സെ­ക്ര­ട്ട­റി ഇ­എം­എ­സ്‌ ക­ത്തു­ക­ളെ കു­റി­ച്ചു­ള്ള ത­ന്റെ നി­ല­പാ­ട്‌ വ്യ­ക്ത­മാ­ക്കി. ഡാ­ങ്കെ ക­ത്ത്‌ ചർ­ച്ച­ചെ­യ്യു­മ്പോൾ അ­ധ്യ­ക്ഷ­സ്ഥാ­ന­ത്തു­നി­ന്നും മാ­റ­ണ­മെ­ന്ന­ത്‌ ആ­വർ­ത്തി­ച്ചു. ഇ­വി­ടെ ഭൂ­രി­പ­ക്ഷ അ­ടി­സ്ഥാ­ന­ത്തിൽ മാ­ത്രം തീ­രു­മാ­നി­ക്കു­ക­യാ­ണെ­ങ്കിൽ ഈ ചർ­ച്ച­യിൽ പ­ങ്കെ­ടു­ക്കു­ന്നി­ല്ല. ജ­ന­റൽ സെ­ക്ര­ട്ട­റി­കൂ­ടി­യാ­യ ഇ­എം­എ­സ്‌ ന­മ്പൂ­തി­രി­പ്പാ­ട്‌ ചർ­ച്ച പൂർ­ത്തി­യാ­ക്കി വാ­ക്കൗ­ട്ട്‌ ന­ട­ത്തി. കൂ­ടെ നാ­ഷ­ണൽ കൗൺ­സി­ലി­ലെ 31 പേ­രും ഇ­റ­ങ്ങി­പ്പോ­യി.
തു­ടർ­ന്ന്‌ കൂ­ടി­യ യോ­ഗ­ത്തിൽ ക­ത്തു­ക­ളെ­ന്ന അ­ജൻ­ഡ ചർ­ച്ച­യ്‌­ക്കെ­ടു­ക്കു­മ്പോൾ അ­ധ്യ­ക്ഷ­നാ­യ ഡാ­ങ്കെ സ്വ­യം എ­ഴു­ന്നേ­റ്റു­നി­ന്ന്‌ പ­റ­ഞ്ഞു ഞാൻ തൽ­ക്കാ­ലം അ­ധ്യ­ക്ഷ­സ്ഥാ­ന­ത്ത്‌ ഇ­രി­ക്കു­ന്നി­ല്ല മ­റ്റാ­രു­ടെ­യെ­ങ്കി­ലും അ­ധ്യ­ക്ഷ­ത­യിൽ യോ­ഗം തു­ട­ര­ട്ടേ­യെ­ന്ന്‌ പ­റ­ഞ്ഞു. തു­ടർ­ന്ന്‌ സ­ഖാ­വ്‌ ജി അ­ധി­കാ­രി­യു­ടെ അ­ധ്യ­ക്ഷ­ത­യിൽ ക­മ്മി­റ്റി യോ­ഗം ഏ­ഴു­പേ­രു­ള്ള ഒ­രു അ­ന്വേ­ഷ­ണ ക­മ്മി­ഷ­നെ ഈ ക­ത്തു­ക­ളു­ടെ നി­ജ­സ്ഥി­തി മ­ന­സി­ലാ­ക്കി റി­പ്പോർ­ട്ട്‌ ചെ­യ്യു­ന്ന­തി­നാ­യി നി­യോ­ഗി­ച്ചു. സ­ഖാ­ക്കൾ എ­സ്‌ വി ഘാ­ട്ടെ, ഡോ. ജി അ­ധി­കാ­രി, ഭൂ­പേ­ഷ്‌ ഗു­പ്‌­ത, ഹി­രൺ മു­ഖർ­ജി, സി. രാ­ജേ­ശ്വ­ര­റാ­വു, സി അ­ച്യു­ത­മേ­നോൻ, സോ­ഹൻ­സി­ങ്‌ ജോ­ഷ്‌ എ­ന്നി­വ­രാ­യി­രു­ന്നു ക­മ്മി­ഷൻ അം­ഗ­ങ്ങൾ. സ­ഖാ­വ്‌ എ­സ്‌ വി ഘാ­ട്ടെ­യെ കൺ­വീ­ന­റാ­യും തീ­രു­മാ­നി­ച്ചു.

ഈ വി­ഷ­യ­ത്തിൽ താൽ­പ്പ­ര്യ­മു­ള്ള എ­ല്ലാ പാർ­ട്ടി അം­ഗ­ങ്ങൾ­ക്കും തെ­ളി­വു­കൾ സ­ഹി­തം ക­മ്മി­ഷ­നെ സ­മീ­പി­ക്കാ­മെ­ന്ന്‌ അ­റി­യി­പ്പ്‌ നൽ­കി. ഡാ­ങ്കെ ക­ത്തു­കൾ അ­ട­ങ്ങു­ന്ന ഫ­യൽ പ­രി­ശോ­ധി­ക്കാൻ അ­നു­മ­തി നൽ­ക­ണ­മെ­ന്ന്‌ ആ­വ­ശ്യ­പ്പെ­ട്ട്‌ ആ­ഭ്യ­ന്ത­ര­വ­കു­പ്പ്‌ മ­ന്ത്രാ­ല­യ­ത്തി­നും ക­മ്മി­ഷൻ ക­ത്തെ­ഴു­തി. സ­ഖാ­ക്കൾ ധ­ര­ണി­ഗോ­സ്വാ­മി, പി സി ജോ­ഷി, എ­സ്‌ എ­സ്‌ മി­റാ­ജ്‌­കർ, കെ എൻ ജോ­ഗ്ള്‌­ലോ­ക്കർ, എ­സ്‌ എ ഡാ­ങ്കെ, മു­സ­ഫർ അ­ഹ­മ്മ­ദ്‌ തു­ട­ങ്ങി നി­ര­വ­ധി പാർ­ട്ടി നേ­താ­ക്ക­ളു­ടെ മൊ­ഴി­ക­ളും പ­ല പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളും ആ­ഭ്യ­ന്ത­ര­മ­ന്ത്രാ­ല­യ­ത്തി­ലെ ബ­ന്ധ­പ്പെ­ട്ട ഫ­യൽ രേ­ഖ­ക­ളും ക­മ്മി­ഷൻ പ­രി­ശോ­ധി­ച്ചു. 40 വർ­ഷം മു­മ്പ്‌ എ­ഴു­തി­യെ­ന്ന്‌ പ­റ­യു­ന്ന ക­ത്തു­കൾ ഇ­പ്പോൾ ഡൽ­ഹി ആർ­ക്കൈ­വ്‌­സിൽ എ­ങ്ങ­നെ എ­ത്തി­യെ­ന്ന്‌ ക­മ്മി­ഷ­നി­ലെ ചി­ലർ അ­ന്വേ­ഷി­ച്ചു. 1920 ക­ളി­ലെ ഇ­ത്ത­രം ബ്രി­ട്ടീ­ഷ്‌ പൊ­ലീ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട രേ­ഖ­കൾ ബോം­ബെ ആർ­ക്കൈ­വ്‌­സി­ലാ­ണ്‌ സൂ­ക്ഷി­ക്കേ­ണ്ട­ത്‌. അ­ങ്ങ­നെ­യെ­ങ്കിൽ അ­ത്‌ ഡൽ­ഹി­യിൽ ആ­ഋ, എ­ങ്ങ­നെ എ­ത്തി­ച്ചു?, ഈ ക­ത്തു­കൾ ദി ക­റന്റ്‌ വീ­ക്കി­ലി­യിൽ എ­ങ്ങ­നെ കി­ട്ടി? മുൻ­കൂർ എ­ഴു­തി­വാ­ങ്ങി­യ അ­നു­മ­തി­യി­ല്ലാ­തെ ക­മ്മി­ഷൻ അം­ഗ­ങ്ങ­ളാ­യ മു­തിർ­ന്ന നേ­താ­ക്കൾ­ക്കു­പോ­ലും കാ­ണാൻ കി­ട്ടാ­ത്ത ഫ­യ­ലു­ക­ളും അ­തി­ലി­രി­ക്കു­ന്ന ക­ത്തു­ക­ളും വീ­ക്കി­ലി­ക്കും പ­ത്ര­ങ്ങൾ­ക്കും ചി­ല പാർ­ട്ടി റി­ബൽ നേ­താ­ക്കൾ­ക്കും അ­നു­മ­തി­യി­ല്ലാ­തെ എ­ങ്ങ­നെ കി­ട്ടി? കാൺ­പൂർ കേ­സിൽ ഡാ­ങ്കെ­യോ­ടൊ­പ്പം ഉ­ണ്ടാ­യി­രു­ന്ന (പി­ന്നീ­ട്‌ സി­പി­ഐ വി­ട്ട) മു­സ­ഫർ അ­ഹ­മ്മ­ദ്‌ പ­റ­യു­ന്ന­ത്‌ ക­ത്തി­ന്റെ ക­യ്യ­ക്ഷ­രം ഡാ­ങ്കെ­യു­ടെ ക­യ്യ­ക്ഷ­രം പോ­ലി­രി­ക്കു­ന്നു. എ­ന്നാൽ പേ­രെ­ഴു­ത്തും ഒ­പ്പും ന­ളി­നീ­ദാ­സ്‌ ഗു­പ്‌­ത­യു­ടേ­താ­ണെ­ന്ന്‌ തോ­ന്നു­ന്നു­വെ­ന്നും ഡാ­ങ്കെ­യു­ടെ ഇം­ഗ്ളീ­ഷ്‌ ഭാ­ഷാ പ്ര­യോ­ഗം വ­ള­രെ മെ­ച്ച­മാ­യ­തു­കൊ­ണ്ടു­ത­ന്നെ വാ­ച­ക­ഘ­ട­ന­യും സ്‌­പെ­ല്ലി­ങും തെ­റ്റാ­യി ഉ­പ­യോ­ഗി­ച്ചു­ക­ണ്ട ക­ത്തു­കൾ ഡാ­ങ്കെ എ­ഴു­തി­യ­താ­കു­മോ? 40 വർ­ഷ­ത്തി­നു­ശേ­ഷ­വും ക­ത്തി­ന്റെ പു­തു­മ ന­ഷ്‌­ട­പ്പെ­ടാ­തെ എ­ങ്ങ­നെ സൂ­ക്ഷി­ച്ചു. ജ­യി­ലിൽ നി­ന്നും പ്രോ­വിൻ­സ്‌ ജ­യി­ലി­ലേ­ക്ക്‌ മാ­റ്റ­ണ­മെ­ന്നാ­ണ്‌ എ­ല്ലാ­വ­രും ആ­ദ്യ­ത്തെ ക­ത്തിൽ ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്‌. അ­തിൽ തെ­റ്റു­മി­ല്ല. എ­ന്നി­ട്ടും ഡാ­ങ്കെ എ­ന്തി­ന­ത്‌ നി­ഷേ­ധി­ക്കു­ന്നു? ഇ­തെ­ല്ലാം ക­മ്മി­ഷൻ പ­രി­ശോ­ധി­ച്ചു. എ­ല്ലാ­വ­രു­ടെ­യും മൊ­ഴി­ക­ളും രേ­ഖ­ക­ളും പ­രി­ശോ­ധി­ച്ച്‌ ക­മ്മി­ഷ­നി­ലെ 5 അം­ഗ­ങ്ങൾ ഒ­രു­മി­ച്ച്‌ ഒ­പ്പി­ട്ട ഒ­രു റി­പ്പോർ­ട്ടും ര­ണ്ട്‌ സ­ഖാ­ക്ക­ളു­ടെ പ്ര­ത്യേ­ക റി­പ്പോർ­ട്ടും 1964 ഡി­സം­ബർ 12 ന്‌ സ­മർ­പ്പി­ച്ചു. എ­സ്‌ വി ഘാ­ട്ടെ, സി രാ­ജേ­ശ്വ­ര­റാ­വു, ഡോ. ജി അ­ധി­കാ­രി, സി അ­ച്യു­ത­മേ­നോൻ, ഹി­രൺ മു­ഖർ­ജി എ­ന്നി­വർ ഒ­പ്പി­ട്ട റി­പ്പോർ­ട്ടിൽ ഈ ക­ത്തു­കൾ വ്യാ­ജ­മാ­ണെ­ന്ന്‌ തോ­ന്നു­ന്നു­വെ­ന്നും അ­തു­കൊ­ണ്ട്‌ എ­സ്‌ എ ഡാ­ങ്കെ­ ക­ത്തു­കൾ നി­ഷേ­ധി­ച്ച നി­ല­പാ­ട്‌ ശ­രി­യാ­ണെ­ന്നും അ­ഭി­പ്രാ­യ­പ്പെ­ട്ടു. എ­ന്നാൽ സ­ഖാ­ക്കൾ ഭൂ­പേ­ഷ്‌ ഗു­പ്‌­ത­യും സോ­ഹൻ­സി­ങ്‌ ജോ­ഷും ഒ­പ്പി­ട്ട റി­പ്പോർ­ട്ടിൽ ഡാ­ങ്കെ­യെ ബ്രി­ട്ടീ­ഷ്‌ ചാ­രൻ എ­ന്നു­വി­ളി­ച്ച­ത്‌ ക­മ്മി­ഷ­നെ ഏ­റെ വേ­ദ­നി­പ്പി­ക്കു­ന്നു­വെ­ന്നും ഈ ക­ത്തു­കൾ ശ­രി­യാ­യാ­ലും വ്യാ­ജ­നാ­യാ­ലും പ­ത്ര­ങ്ങൾ­ക്കും മ­റ്റും ചോർ­ത്തി പ്ര­ച­ര­ണം ന­ട­ത്തി­യ­തിൽ സ­ഖാ­ക്കൾ ബാ­സ­വ­പു­ന്ന­യ്യ, ദ്വി­ജെൻ ന­ന്ദി എ­ന്നി­വർ­ക്കാ­ണ്‌ പൂർ­ണ ഉ­ത്ത­ര­വാ­ദി­ത്ത­മെ­ന്നും ചൂ­ണ്ടി­ക്കാ­ണി­ച്ചു. 1924 മെ­യ്‌ 24 ന്‌ ജ­യിൽ മാ­റ്റ­ത്തി­നു­വേ­ണ്ടി എ­ഴു­തി­യ ക­ത്ത്‌ ശ­രി­യാ­കാ­നാ­ണ്‌ സാ­ധ്യ­ത­യെ­ന്ന്‌ ഈ ര­ണ്ടം­ഗ­ങ്ങൾ ക­ണ്ടെ­ത്തി. എ­ന്നാൽ ഡാ­ങ്കെ­യെ ബ്രി­ട്ടീ­ഷ്‌ ചാ­രൻ എ­ന്ന്‌ വി­ളി­ക്കാൻ ക­ഴി­യു­ന്ന എ­ന്തെ­ങ്കി­ലും തെ­ളി­വ്‌ ക­ണ്ടെ­ത്താൻ ക­ഴി­ഞ്ഞി­ട്ടി­ല്ലാ­യെ­ന്നും അ­ങ്ങ­നെ­യെ­ങ്കിൽ കാൺ­പൂർ കേ­സി­ലെ ശി­ക്ഷാ കാ­ലാ­വ­ധി മു­ഴു­വ­നും ജ­യി­ലിൽ കി­ട­ന്ന­തു­കൂ­ടാ­തെ അ­തി­നു­ശേ­ഷം മീ­റ­റ്റ്‌ കേ­സിൽ 4 വർ­ഷ­വും തു­ടർ­ന്ന്‌ ര­ണ്ടാം­ലോ­ക യു­ദ്ധ­കാ­ല­ത്ത്‌ അ­റ­സ്റ്റു­ചെ­യ്‌­ത്‌ ജ­യി­ലി­ലാ­യ­തുൾ­പ്പെ­ടെ 12 വർ­ഷം ബ്രി­ട്ടീ­ഷ്‌ സർ­ക്കാ­രി­ന്റെ ജ­യി­ലിൽ കി­ട­ക്കേ­ണ്ടി­വ­ന്ന­തും അ­വർ ചൂ­ണ്ടി­ക്കാ­ണി­ച്ചു. മ­റ്റ്‌ ക­ത്തു­ക­ളെ സം­ബ­ന്ധി­ച്ച്‌ ഒ­രു ശ­രി­യാ­യ നി­ഗ­മ­ന­ത്തി­ലെ­ത്താൻ ക­ഴി­യു­ന്നി­ല്ലെ­ന്നും കൂ­ടു­തൽ പ­രി­ശോ­ധി­ക്കു­ന്ന­തിൽ അർ­ഥ­മി­ല്ലാ­യെ­ന്നും അ­വർ അ­ഭി­പ്രാ­യ­പ്പെ­ട്ടു.
1978 ലെ ഭ­ട്ടിൻ­ഡ കോൺ­ഗ്ര­സി­ലെ തീ­രു­മാ­ന­ങ്ങ­ളോ­ട്‌ വി­യോ­ജി­പ്പു­ള്ള ആ­ളാ­യി­രു­ന്നു എ­സ്‌ എ ഡാ­ങ്കെ. എ­ങ്കി­ലും ഭൂ­രി­പ­ക്ഷ തീ­രു­മാ­നം അം­ഗീ­ക­രി­ച്ച്‌ പാർ­ട്ടി ചെ­യർ­മാൻ സ്ഥാ­ന­ത്ത്‌ തു­ടർ­ന്നു. പ­ക്ഷെ അ­ദ്ദേ­ഹ­ത്തി­ന്റെ മ­കൾ റോ­സാ ദേ­ശ്‌­പാ­ണ്ഡെ­യു­ടെ നേ­തൃ­ത്വ­ത്തിൽ ഓൾ ഇ­ന്ത്യാ ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി രൂ­പീ­ക­രി­ക്കു­ക­യും അ­തി­ന്റെ പ്ര­വർ­ത്ത­ന­ങ്ങ­ളു­മാ­യി ഡാ­ങ്കെ സ­ഹ­ക­രി­ച്ചും അ­വ­രെ സ­ഹാ­യി­ച്ചും പ്ര­വർ­ത്തി­ച്ച­പ്പോൾ എ­സ്‌ എ ഡാ­ങ്കെ­യെ 1981 ഏ­പ്രിൽ 13 ന്‌ ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യിൽ നി­ന്നും പു­റ­ത്താ­ക്കി. പാർ­ട്ടി­യിൽ നി­ന്ന്‌ പു­റ­ത്താ­ക്ക­പ്പെ­ട്ട ഒ­രു വ്യ­ക്തി അ­യാൾ എ­ത്ര­ത­ന്നെ ഉ­ന്ന­ത­നാ­യാ­ലും പു­ക­ഞ്ഞ­കൊ­ള്ളി പു­റ­ത്തു­ത­ന്നെ. അ­ന്വേ­ഷ­ണ റി­പ്പോർ­ട്ട്‌ വി­വ­രി­ക്കാ­നോ എ­സ്‌ എ ഡാ­ങ്കെ­യെ ന്യാ­യീ­ക­രി­ക്കാ­നോ അ­ല്ല ഇ­ത്‌ ഇ­വി­ടെ വി­വ­രി­ക്കു­ന്ന­ത്‌. ച­രി­ത്രം വ­ള­ച്ചൊ­ടി­ക്കാ­നു­ള്ള­ത­ല്ല എ­ന്ന്‌ ഓർ­മ്മി­പ്പി­ക്കാൻ മാ­ത്രം. സാർ­വ­ദേ­ശീ­യ ക­മ്മ്യൂ­ണി­സ്റ്റ്‌ പ്ര­സ്ഥാ­ന­ത്തെ സാർ­വ­ദേ­ശീ­യ റി­വി­ഷ­നി­സം എ­ന്നു­വി­ളി­ച്ച്‌ ആ­ക്ഷേ­പി­ച്ചും എ­ല്ലാ രാ­ജ്യ­ങ്ങ­ളി­ലേ­യും ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­ക­ളിൽ ഭി­ന്നി­പ്പ്‌ ഉ­ണ്ടാ­ക്കി­യും ചൈ­നീ­സ്‌ ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യു­ടെ നേ­തൃ­ത്വ­ത്തിൽ ന­ട­ന്ന പി­ളർ­പ്പൻ പ­ദ്ധ­തി­യു­ടെ സ്വാ­ധീ­ന­ത്തിൽ­പ്പെ­ട്ട്‌ ഇ­ന്ത്യ­യി­ലും റി­വി­ഷ­നി­സ്റ്റ്‌ ആ­ക്ഷേ­പം ഉ­ണ്ടാ­ക്കി പി­ളർ­പ്പി­ലേ­ക്ക്‌ ന­യി­ച്ച സാ­ഹ­ച­ര്യ­ങ്ങൾ മ­റ­ച്ചു­വ­യ്‌­ക്കാൻ ശ്ര­മി­ക്കു­മ്പോ­ഴാ­ണ്‌ ഡാ­ങ്കെ ക­ത്തു­കൾ പ്ര­സ­ക്ത­മാ­കു­ന്ന­ത്‌.
ഇ­റ­ങ്ങി­പ്പോ­കാൻ മുൻ­കൂ­റാ­യി നി­ശ്ച­യി­ച്ചു­വ­ന്ന­വർ­ക്ക്‌ ഒ­രാ­യു­ധ­മാ­യി­രു­ന്നു ആ വ്യാ­ജ­ക­ത്തു­കൾ.

കടപ്പാട് FB post

Leave a Reply

Your email address will not be published. Required fields are marked *